Categories: crime

തിരുവനന്തപുരത്തെ കൊലപാതകം ജാമ്യത്തിലിറങ്ങിയതിന്‍റെ പിറ്റേന്ന്; നടന്നത് ക്രൂരമായ കൊലപാതകം

തിരുവനന്തപുരം: നഗരത്തെ നടുക്കിയ കൊലപാതകത്തിനു പിന്നിൽ വ്യക്തി വൈരാഗ്യം. കാപ്പ നിയമ പ്രകാരം അറസ്റ്റിലായ പ്രതി ജീവൻ(25) ജാമ്യത്തിലിറങ്ങിയതിന്‍റെ പിറ്റേന്നാണ് ക്രൂരമായ കൊലപാതകം നടത്തിയത്. കെ.എസ് അനി (38)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച കരുതല്‍ തടങ്കലില്‍ നിന്നും പുറത്തുവന്നതിന് പിന്നാലെ ഞായറാഴ്ച രാത്രി ഒന്നര വര്‍ഷം മുമ്പ് പിതാവിനെയും സഹോദരിയെയും മര്‍ദ്ദിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്ത അനിയോടുള്ള പക ജീവന്‍ തീര്‍ത്തു.

രണ്ടുതവണ കാപ്പ നിയമപ്രകാരം തടവുശിക്ഷ അനുഭവിച്ചിട്ടുള്ള ജീവനെ സാമൂഹ്യവിരുദ്ധരെ പിടികൂടുന്ന പ്രത്യേക ഡ്രൈവിന്‍റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച സിറ്റി പൊലീസ് പിടികൂടി കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ശനിയാഴ്ച്ചയാണ് ഇയാള്‍ ജാമ്യം നേടി പുറത്തിറങ്ങിയത്. തലസ്ഥാനത്ത് അക്രമങ്ങളും കൊലപാതകങ്ങളും പതിവായതോടെയാണ് പരിശോധനകളും നിരീക്ഷണങ്ങളും കര്‍ശനമാക്കിയത്.

മദ്യലഹരിയാണ് പ്രതികാരബുദ്ധിക്ക് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. പിതാവിനെയും സഹോദരിയെയും മര്‍ദ്ദിച്ചതിന് പിന്നാലെ ജീവനും അനിയും തമ്മില്‍ വലിയ ശത്രുത നില നിന്നിരുന്നു. ഇന്നലെ രാത്രി പത്തുമണിയോടെ ബാര്‍ട്ടണ്‍ഹില്‍ കോളനിയിലെ വഴിയില്‍ വെച്ച് ജീവനും അനിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്നാണ് അനിയെ വെട്ടി ഗുരുതരാവസ്ഥയിലാക്കിയ ശേഷം ജീവന്‍ മുങ്ങിയത്.

പോലീസ് അനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജീവന് വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ജീവന്റെ വീട്ടിലും ഇയാളുമായി ബന്ധമുള്ളവരുടെ വീടുകളിലും തിരച്ചില്‍ നടത്തി. ഫോട്ടോ ജില്ലയിലെയും അയല്‍ ജില്ലകളിലെയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.

റയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് പ്രധാന ഇടങ്ങളില്‍ പോലിസ് നിരീക്ഷണം നടത്തുന്നുണ്ട്. ജീവന്റെ മൊബൈല്‍ ടവര്‍ ലേക്കേഷന്‍ വഴി കണ്ടെത്താനുള്ള ശ്രമവും നടന്നുവരികയാണ്. ജീവനെ പിടികൂടാന്‍ മൂന്ന് അസിസ്റ്റന്റ് കമീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചില്‍ നടത്തുന്നത്. കൊല്ലപ്പെട്ട അനിയും ആറോളം കേസുകളിലെ പ്രതിയാണ്. മുമ്പ് കൊലപാതകക്കേസുകളില്‍ പ്രതിയുമായിരുന്നു.

Karma News Editorial

Recent Posts

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നു, യുവതിയും സംഘവും അറസ്റ്റില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…

7 hours ago

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…

8 hours ago

വോട്ട് ചെയ്യാൻ വന്നപ്പോൾ സി.പി.എംകാർ കാലുപൊക്കി കാണിച്ചു

തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…

9 hours ago

ആലുവയിലെ ​ഗുണ്ടാ ആക്രമണം, അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…

9 hours ago

റായ്ബറേലിയിൽ കോൺ​ഗ്രസിന് ശക്തനായ എതിരാളി, യുപി മന്ത്രി ദിനേശ്പ്രതാപ് സിം​ഗ് ബിജെപി സ്ഥാനാർത്ഥി

ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…

10 hours ago

മേയര്‍ -കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം, യദുവിന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…

11 hours ago