ചണ്ഡിഗഢ്. നിയമ കമ്മീഷന് ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് ഒരു കോടി നിര്‍ദേശങ്ങള്‍ ലഭിച്ചതായി കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍. നിര്‍ദേശങ്ങള്‍ വിശദമായി പരിശോധിക്കും തുടര്‍ന്ന് എടുക്കുന്ന തീരുമാനം എല്ലാവരെയും അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ രാജ്യത്തെ എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെയും നിര്‍ദേശങ്ങള്‍ കേന്ദ്രം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏക സിവില്‍കോഡുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 14ലായിരുന്നു. തുടര്‍ന്ന് നിയമ കമ്മീഷന്‍ രണ്ട് ആഴ്ച കൂടെ സമയം നീട്ടി. സമൂഹത്തിലെ എല്ലാ വിഭഗത്തിന്റെയും അഭിപ്രായം സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമയം ദീര്‍ഘിപ്പിച്ചത്. അതേസമയം വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുവാന്‍ ഇ കോടതികള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം : വ്യാപക സൈബർ ആക്രമണത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. കോട്ടൺ ഹിൽ സ്‌കൂളിലെ…
പാണ്ഢവന്മാർ വനവാസ കാലത്ത് പാഞ്ചാലിയുമൊത്ത് താമസിച്ച ഇടം എന്ന് വിശ്വസിക്കുന്ന പാഞ്ചാലിമേട് മഞ്ഞിലും തണുപ്പിലും മൂടി.ഇവിടെ "ഭീമന്റെ കാൽപ്പാടുകൾ ഉള്ള ഒരു…
ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോഗവും…
ന്യൂമാഹി ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി. നേതാവ് പായറ്റ സനൂപിൻ്റെവീടിന് നേർക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരു…
മാഹി പുഴയിൽ ചാടിയ എട്ടാം ക്ലാസ് വിദ്യാർഥിനിയായ 13 കാരി യുടെ മൃതദേഹം കണ്ടെത്തി. കുട്ടി മാഹി പുഴയിൽചാടിയതായി സംശയമുണ്ടായ…
ലക്നൗ : ബാങ്കുദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ പോയ യുവതി കൂട്ടബലാത്സംഗത്തിനിരയായി. യുപിയിലെ ഷംലിയിലാണ് സംഭവം നടന്നത്.…