പി.സി ജോർജിന്റെ ഭാര്യ ഉഷ ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി. ഉഷാ ജോർജ് മുഖ്യമന്ത്രിയേ വധിക്കും എന്ന് പരസ്യമായി പറഞ്ഞിരിക്കുന്നു. ഇതു മൂലം മുഖ്യമന്ത്രിയുടെ ജീവൻ ഭീഷണിയിലാണ്.കൂടാതെ പി.സി ജോർജിനു നല്കിയ 2 തോക്കുകളും ഉടൻ കണ്ടുകെട്ടണം എന്നും ആവശ്യപ്പെട്ടു.സ്വയരക്ഷക്കായി മാത്രം ലഭ്യമായ തോക്ക് ഉപയോഗിച്ച് സംസ്ഥാന മുഖ്യമന്ത്രിയെ വകവരുത്തുമെന്ന് പരസ്യമായി ഭീഷണി മുഴക്കുന്ന ശ്രീമതി ഉഷക്കെതിരെ അടിയന്തര സ്വഭാവത്തിൽ നടപടി ആവശ്യപ്പെട്ട് പരാതി നല്കിയത് നാഷണൽ സെക്കുലർ കോൺഫറൻസ് സംസ്ഥാന കമ്മിറ്റി സിക്രട്ടറി ജലീൽപുനലൂർ ആണ്
പരാതിയുടെ പൂർണ്ണരൂപം
To, ശ്രീ.അനിൽ കാന്ത് ഐ.പി.എസ്
(ബഹു .ഡി.ജി.പി)
ബഹു.സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കിയ മുൻ എം.എൽ.എ ശ്രീ. പി .സി.ജോർജിൻ്റെ ഭാര്യ ശ്രീമതി ഉഷാ ജോർജിനെതിരെ അടിയന്തര സ്വഭാവത്തിൽ വധഭീഷണിക്ക് ക്കേസ് എടുക്കുന്നത് സംബന്ധിച്ച പരാതി;
സർ,ബഹു.സംസ്ഥാന മുഖ്യമന്ത്രി ശ്രീ .പിണറാ* യി വിജയനെതിരെ മാധ്യമങ്ങളോട് അതിരൂക്ഷമായി പ്രതികരിച്ചു കൊണ്ട് മുൻ എം.എൽ.എ ശ്രീ. പി .സി.ജോർജിൻ്റെ ഭാര്യ ശ്രീമതി ഉഷാ ജോർജ് നടത്തിയ വധ ഭീഷണി ശ്രദ്ധയിൽ പെട്ടു കാണുമല്ലോ
ഭർത്താവ് സത്രീപീഡനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ നടത്തിയ ഈ കൊലവിളിയെ ഗൗരവത്തിൽ തന്നെ കാണേണ്ടിയിരിക്കുന്നു. സ്വയരക്ഷക്കായി മാത്രം ലഭ്യമായ തോക്ക് ഉപയോഗിച്ച് സംസ്ഥാന മുഖ്യമന്ത്രിയെ വകവരുത്തുമെന്ന് പരസ്യമായി ഭീഷണി മുഴക്കുന്ന ശ്രീമതി ഉഷക്കെതിരെ അടിയന്തര സ്വഭാവത്തിൽ വധ ഭീഷണിക്ക് കേസ് എടുക്കുകയും ശ്രീ.പി.സി. ജോർജിൻ്റെയും കുടുംബത്തിൻ്റെയും കൈവശമുള്ള മുഴുവൻ തോക്കുകളും കണ്ടു കെട്ടണമെന്നും അഭ്യർത്ഥിക്കുന്നു . വിനീതൻ
ജലീൽപുനലൂർ സെക്രട്ടറി,
നാഷണൽ സെക്കുലർ കോൺഫറൻസ് സംസ്ഥാന കമ്മിറ്റി
പി.സി ജോർജിന്റെ ഭാര്യ ഉഷാ ജോർജ് പറഞ്ഞത് ഇപ്രകാരമാണ്
മുഖ്യമന്ത്രിയെ വെടിവച്ച് കൊല്ലണം എന്ന് അഭിപ്രായപ്പെട്ട ഉഷ മുഖ്യമന്ത്രിയ്‌ക്കെ നേരെ ശാപവാക്കുകളും പറഞ്ഞു. പൂഞ്ഞാറിലെ വീട്ടിൽ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഉഷാ ജോർജ്.ശരിക്കും പറഞ്ഞാൽ എനിക്കയാളെ വെടിവച്ച് കൊല്ലണം. എന്റെ അപ്പന്റെ റിവോൾവർ ഇവിടുണ്ട്. കുടുംബത്തെ തകർക്കുന്ന ഇയാളെ വെടിവച്ച് കൊല്ലണം. സംഭവം അറിഞ്ഞുടനെ പുളളിയുടെ പെങ്ങന്മാരെ വിളിച്ചുപറഞ്ഞു. എല്ലാവരും വേദനിക്കുകയാണ്. എന്റെയീ കൊന്തയുണ്ടെങ്കിൽ ഒരാഴ്‌ചയ്‌ക്കകം അയാൾ അനുഭവിക്കും. അനുഭവിച്ചേ തീരുളളു. ഒരു നിരപരാധിയെ, ആ പുളളിക്ക് (പിസി ജോർജിന്) ഇത്ര പ്രായമായി. ആ മനുഷ്യനെ പിടിച്ച് ജയിലിലിടാമോ? അതും കേസെന്താ? പീഡനകേസ്.‘ ഉഷാ ജോർജ് രൂക്ഷമായി പ്രതികരിച്ചു.സോളാർ കേസ് പ്രതിയുടെ പരാതിയന്മേലാണ് പി സി ജോർജിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിലാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ചു വരുത്തി തന്നെ കടന്നു പിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമാണ് മ്യൂസിയം പൊലീസിൽ അവർ പരാതി നൽകിയിരിക്കുന്നത്.താൻ തെറ്റ് ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്ന് തെളിയിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് ആവർത്തിച്ചു. പരാതിക്കാരി വൈരാഗ്യം തീർക്കുകയാണ്. ഞാനൊരു വൃത്തകേടും കാട്ടിയിട്ടില്ല. ഇത് കള്ളക്കേസാണ്. മറ്റൊരു കേസിൽ മൊഴി നൽകാത്തതിന്റെ വൈരാഗ്യമാണിത്. ഞാൻ ഏതായാലും ഒരു സ്ത്രീയേയും പീഡിപ്പിക്കുകയില്ല എന്ന് പി.സി ജോർജും പറയുന്നു
ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…
സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…
ലഖ്‌നൗ: ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ രാഷ്ട്രീയ ബന്ധങ്ങളും, ഗൂഢാലോചനയും അന്വേഷിക്കാൻ യു…
ലോകത്തേ ഏറ്റവും മികച്ച പർവതം കയറുന്ന യുദ്ധ ടാങ്ക് ഇന്ത്യ വികസിപ്പിച്ചെടുത്തു. ചൈനയുടെ ചങ്ക് തകർക്കാൻ ആയി പ്രത്യേകമായി രൂപ…
ശാശ്വതീകാനന്ദ സ്വാമിയെ തലക്ക് വെടി ഉതിർത്ത് കൊല്ലുകയായിരുന്നു എന്നും തലയോട്ടി തുളച്ച് ബുള്ളറ്റ് കയറിയ മുറിവ് നേരിൽ കണ്ട ദൃക്സാക്ഷിയുടെ…
മലപ്പുറം ∙ കൊണ്ടോട്ടിയിൽ സ്വകാര്യ ബസിനു മുൻപിൽ വടിവാൾ വീശി ഓട്ടോറിക്ഷാ ഡ്രൈവർ. കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്‌ഷൻ വരെ…