മലപ്പുറം : ബസ് ഓടിക്കുന്നതിനിടെ ഫോണിൽ സംസാരിച്ച ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവറുടെ ലൈസന്‍സ് ഒരുമാസത്തേക്ക് മോട്ടോര്‍വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ഡ്രൈവറോട് ഒരാഴ്ച നിര്‍ബന്ധിത പരിശീലനപരിപാടിയില്‍ പങ്കെടുക്കാനും നിര്‍ദേശിച്ചു. മലപ്പുറം എടപ്പാളുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് (ഐ.ഡി.ടി.ആര്‍.) കേന്ദ്രത്തിലാണ് പരിശീലനം. ഇതിൽ നിബന്ധമായും പങ്കെടുത്തിരിക്കണം.
കോഴിക്കോട്- പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസിലെ ഡ്രൈവറാണ് വാഹനം ഓടിക്കുന്നതിനിടെ നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്. ഫറോക്ക് പേട്ട മുതല്‍ ഇടിമൂഴിക്കല്‍വരെ എട്ട് തവണയാണ് ഇയാള്‍ ഫോണ്‍ ചെയ്തതെന്നായിരുന്നു റിപ്പോര്‍ട്ട്. പുറപ്പെട്ട് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മുതല്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ തുടങ്ങിയതായി ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാര്‍ പറഞ്ഞിരുന്നു.
ഞായറാഴ്ചയാണ് നടപടിക്കാസ്പദമായ സംഭവമുണ്ടായത്.
ദൃശ്യം പുറത്തുവന്നതോടെ ട്രാഫിക് പോലീസ് ബസ് കസ്റ്റഡിയില്‍ എടുക്കുകയും ഹൈവേ പോലീസ് പിഴചുമത്തുകയും ചെയ്തിരുന്നു.ഇതിനുപിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ബസ് ഡ്രൈവറിനോട് ചൊവ്വാഴ്ച രാവിലെ ഫറോക്ക് എസ്.ആര്‍.ടി.ഒ. ഓഫീസില്‍ ഹാജരാകാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരുന്നു. പിന്നാലെ നടപടി സ്വീകരിക്കുകയായിരുന്നു.
കൊച്ചി : ഫ്ലാറ്റിൽ നിന്ന് നവജാതശിശുവിനെ എറിഞ്ഞു കൊന്ന സംഭവം, യുവതിയുടെ ആൺ സുഹൃത്തിനെതിരെ കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി…
കുമളി∙ മൂന്നംഗ കുടുംബത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ കടബാധ്യതയെന്ന് സൂചന. പുതുപ്പള്ളി പുതുപ്പറമ്പിൽ ജോർജ് പി.സ്കറിയ…
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിന് പിന്നാലെ സ്ത്രീധനത്തിന്റെ പേരിലുള്ള മർദനവും പീഡനവും വീണ്ടും ചർച്ചയാവുകയാണ്. ശരണ്യ എം ചാരു എന്ന എന്ന…
കോഴിക്കോട്: ആറാം വിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് പകരം നാലുവയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി…
തൃശൂർ : അതിരപ്പള്ളി വെറ്റിലപ്പാറിലെ ജനവാസ മേഖലയിൽ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ. തോട്ടിൽ തുണികഴുകാൻ എത്തിയ സ്ത്രീകളാണ് കണ്ടത്. അതിരപ്പിള്ളി വെറ്റിലപ്പാറ ജംങ്ഷന്…
സ്ത്രീകള്‍ ജോലിക്കു പോകുന്നതാണ് വിവാഹമോചന നിരക്ക് ഉയരാന്‍ കാരണമെന്ന മുന്‍ പാക് ക്രിക്കറ്റ് താരം സയീദ് അന്‍വറിന്റെ പ്രസ്താവന വിവാദത്തില്‍.…