മലപ്പുറം: അഞ്ചാംപനി പ്രതിരോധത്തിന്റെ ഭാഗമായി കുട്ടികൾക്ക് കുത്തിവെപ്പ് എടുക്കാൻ മുസ്ലീം പള്ളികളുടെയും സംഘടനകളുടെയും സഹായം തേടേണ്ട ഗതികേടിൽ ആരോഗ്യവകുപ്പ്. 26 കുട്ടികൾക്കാണ് നിലവിൽ നാദാപുരം പഞ്ചായത്തിൽ അഞ്ചാംപനി റിപ്പോർട്ട് ചെയ്തത്. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രദേശത്തെ 355 കുട്ടികൾ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ നാദാപുരം മേഖലയിൽ ആരോഗ്യവകുപ്പ് അഞ്ചാംപനി പ്രതിരോധ കുത്തിവെപ്പ് നൽകാൻ പ്രത്യേക ക്യാമ്പ്
നടത്തി.
പക്ഷെ, തങ്ങളുടെ കുഞ്ഞുങ്ങൾക്ക് കുത്തിവെപ്പ് നൽകാൻ മാതാപിതാക്കൾ തയ്യാറായിട്ടില്ല. അഞ്ചാംപനിയുടെ കുത്തിവെപ്പ് ഒരു വയസ്സിനുള്ളിൽ എടുക്കേണ്ടതാണ്. തുടർന്ന് വീടുകളിൽ നേരിട്ട് എത്തിയെങ്കിലും വാതിൽ പോലും തുറന്നില്ല. ഇതോടെ വെള്ളിയാഴ്ച മുസ്ലീം പള്ളികളിലൂടെ ബോധവത്കരണം നൽകുന്നതിനായി ആരോഗ്യവകുപ്പിന്റെ ശ്രമം. മദ്രസകളിൽ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കാനും ആരോഗ്യ വകുപ്പ് ശ്രമം നടത്തുന്നുണ്ട്.
അഞ്ച് വയസ്സിന് താഴെയുള്ള ഒരു ലക്ഷത്തോളം കുട്ടികൾ മലപ്പുറം ജില്ലയിൽ പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കുത്തിവെപ്പ് കുറഞ്ഞ പ്രദേശങ്ങളിൽ ഒന്നാണ് നാദാപുരം.
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…