വൈപ്പിനിൽ സ്വകാര്യ ബസിന്റെ അമിത വേഗതമൂലം ജീവൻ നഷ്ടപ്പെട്ടത് രണ്ടു പേർക്ക്. ചെറായി കുഞ്ഞേലിപ്പറമ്പിൽ ഇരുപത്തിയൊന്നു വയസ്സുകാരനായ ഫ്രെഡി, പള്ളിപ്പുറം കോൺവെന്റ് കുളങ്ങര അലന എന്നിവരാണ് മരിച്ചത്.വൈപ്പിൻ സ്‌കൂൾ മുറ്റത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. പള്ളിപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഫ്രെഡി.
വിദേശത്ത് പോകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിരിക്കുകയായിരുന്നു അലന. പിതാവിന് മൊബൈൽ ഫോൺ വാങ്ങി ബൈക്കിൽ ഫ്രെഡിയ്‌ക്കൊപ്പം മടങ്ങുമ്പോഴായിരുന്നു അപകടം. അമിതവേഗതയിലെത്തിയ ബസ് കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയണ് അപകടം ഉണ്ടായത്.
അപകടം നടന്ന ഉടനെ ബസ് ഡ്രൈവർ ഓടിരക്ഷപ്പെട്ടു. പിന്നാലെ എത്തിയ മറ്റൊരു ബൈക്കിനെയും ബസ് ഇടിച്ചെങ്കിലും യാത്രക്കാരന് പരിക്കേറ്റില്ല. നാട്ടുകാരും ഹൈവേ പൊലീസും വൈപ്പിൻ അഗ്നിരക്ഷസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫ്രെഡിയുടെ പിതാവ്: ജോസഫ് വർഗീസ്, അമ്മ: ബീന, സഹോദരി ഫെബി, അലനയുടെ പിതാവ്: സ്റ്റാൻലി, അമ്മ: ലീന.
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…
വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…
ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…