പാലക്കാട്: ഭാര്യ ഭർത്താവിനെ കഴുത്തുഞെരിച്ചു കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ കടമ്പഴിപ്പുറത്തെ വീട്ടിലാണ് പ്രഭാകരൻ നായർ എന്നയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിനിടെ ഭാര്യ ശാന്തകുമാരി കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രഭാകരൻ നായർ ദീർഘനാളുകളായി അൽഷിമേഴ്സ് രോഗി ആയിരുന്നതായാണ് വിവരം.
അഞ്ചാം തീയതി രാത്രിയാണ് കൃത്യം നടന്നത്. അന്ന് ഭർത്താവുമായി തർക്കമുണ്ടായെന്നും തോർത്തുകൊണ്ട് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും ശാന്തകുമാരി മൊഴി നൽകി. ഭർത്താവ് നിരന്തരം വീട്ടുകാരെ ഉപദ്രവിക്കുമായിരുന്നെന്ന് പ്രതി പറഞ്ഞു. കൊലപാതകം നടത്തിയതിന്റെ കുറ്റബോധം കൊണ്ട് ഇന്നലെ രാവിലെ ശാന്തകുമാരി കിണറ്റിൽ ചാടിയിരുന്നു.
പിന്നാലെ അഗ്നിശമന സേനയും പൊലീസുമൊക്കെ സ്ഥലത്തെത്തിയാണ് ഇവരെ രക്ഷിച്ചത്. ഇതിനുപിന്നാലെയാണ് പ്രഭാകരൻ നായരുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തു.മൃതദേഹം വിശദമായി പരിശോധിച്ചപ്പോൾ കഴുത്തിൽ പാട് കണ്ടെത്തി.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് കണ്ടെത്തിയതോടെ ശാന്തകുമാരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…