കായംകുളം: പള്ളിത്തർക്ക കേസിൽ യാക്കൊബായ വിഭാഗത്തിന് കനത്ത തിരിച്ചടി നൽകി കോടതി ഉത്തരവ്. കായംകുളം കട്ടച്ചിറ സെന്‍റ് മേരീസ് പള്ളി, എറണാകുളം വരിക്കോലി പള്ളി എന്നിവിടങ്ങളിലെ ആരാധനയുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്. ഇരുപള്ളികളിലും ആരാധന നടത്താൻ ഓർത്തഡോക്സിനു മാത്രം അനുമതി നൽകിയാണ് കോടതിയുടെ ഉത്തരവ്. ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പൊലീസിന് ഇടപെടാമെന്നും ഉത്തരവിൽ പറയുന്നു. ഓര്‍ത്തഡോക്സ് വൈദികര്‍ക്ക് പള്ളികളില്‍ പ്രവേശിച്ച് ആരാധന നടത്താം. എന്നാല്‍ പ്രത്യേക സുരക്ഷ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശമില്ല.
അതേസമയം ആരാധനാ സ്വാതന്ത്ര്യം ഇല്ലെങ്കിലും സെമിത്തേരിയില്‍ ഇരുവിഭാഗത്തിനും സംസ്കാരം നടത്താമെന്ന് ഉത്തരവിലുണ്ട്. ഇതിനിടെ പിറവം പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. അത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി നടപടി. യാക്കോബായ വിഭാഗം നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
നേരത്തെ സംസ്ഥാനത്തെ എല്ലാ പള്ളിത്തര്‍ക്കങ്ങള്‍ക്കും കാരണം സ്വത്ത്വകളാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. സ്വത്തുക്കളുടെ കണക്കെടുത്ത് സര്‍ക്കാരിലേക്ക് വകയിരുത്തിയാല്‍ പ്രശ്‌നം തീരുമെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു.
കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…
പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…
ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…
പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…
മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…