വയനാട്. അഞ്ചാം ദിവസവും ദൗത്യസംഘത്തിന് പിടികൊടുക്കാതെ മാനന്തവാടിയില്‍ ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന. രാവിലെ പനവല്ലിക്കടുത്ത് കണ്ടെത്തിയ ആന പിന്നീട് കുതിരക്കോട് വനമേഖലയിലേക്ക് നീങ്ങുകയായിരുന്നു. പിന്നീട് ഇപ്പോള് മറ്റൊരു മോഴയാനയ്‌ക്കൊപ്പം ചേര്‍ന്ന് സഞ്ചാം തുടരുകയാണ്. ബുധനാഴ്ചയാണ് രണ്ടാനകളും മാനിവയല്‍ മേഖലയിലേക്ക് പോയത്.
അതേസമയം കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിനായി കര്‍ണാടകയില്‍ നിന്നും 25 അംഗ സംഘവും എത്തിയിട്ടുണ്ട്. ബേലൂരില്‍ കാട്ടാനയെ പിടികൂടിയ സംഘമാണ് കേരളത്തില്‍ എത്തിയത്. ബേലൂരില്‍ പത്ത് ദിവസത്തെ പരിശ്രമത്തിന് ശേഷമാണ് ആനയെ പിടികൂടിയത്. നിലവില്‍ ആനയുടെ സഞ്ചാരമാണ് ദൗത്യം വൈകുവാന്‍ കാരണം.
അതേസമയം മറ്റൊരു മോഴയാനയും ഈ ആനയ്‌ക്കൊപ്പം തുടരുന്നത് ദൗത്യത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഇരു കാട്ടാനകളെയും വേര്‍പ്പെടുത്തിയ ശേഷം മാത്രമേ മയക്കുവെടിവെക്കാന്‍ സാധിക്കു.
ചാലക്കുടി: മലയാളി യുവതിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഇന്ത്യയിലേക്കെത്തിയതായി വിവരം. കാനഡയിലെ വീട്ടിൽ പാലസ് റോഡിൽ പടിക്കല…
ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ…
മുക്കം : മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന്‍ (24) ആണ്…
ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന്…
പ്രണയത്തിൽ പെട്ട് മതം മാറുന്നവരിൽ കൂടുതലും പെൺകുട്ടികൾ ആണെന്ന് ജ്യോതിഷപണ്ഡിതൻ ഹരി. പത്തനാപുരം. ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്. ഒരു…
കോഴിക്കോട് : നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍…