മത വിശ്വാസത്തിന്റെ ഭാഗമായി ഭക്ഷണവും വെള്ളവും നല്‍കാതെ വീട്ടുകാര്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട യുവതി മരിച്ചു. ഗുജറാത്തിലെ രാജ്‌കോട്ടില്‍ അല്‍പ സെജ്പാല്‍ എന്ന ഇരുപത്തഞ്ചുവയസ്സുകാരിയാണ് മരിച്ചത്. കഴിഞ്ഞ ആറ് മാസമായി അല്‍പയെ വീട്ടുകാര്‍ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഭക്ഷണവും വെള്ളവും കിട്ടാതെ അവശ നിലയിലായ യുവതിയെ അയല്‍വാസികള്‍ അറിയിച്ചതു പ്രകാരം സ്ഥലത്തെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷിച്ചുവെങ്കിലും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ യുവതി മരണപ്പെടുകയായിരുന്നു.
സിഎ വിദ്യാര്‍ത്ഥിനിയായിരുന്ന അല്‍പയെ മത വിശ്വാസത്തിന്റെ ഭാഗമായാണ് വീട്ടുകാര്‍ ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ടത്. അയല്‍വാസികള്‍ വിളിച്ചറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ അല്‍പയെ അബോധാവസ്ഥയിലാണ് കണ്ടെത്തുന്നത്. പെണ്‍കുട്ടിയുടെ മുറിയില്‍ മൂത്രം നിറഞ്ഞ ബാഗും കണ്ടെത്തിയിരുന്നു. അല്‍പയെ വീട്ടുകാര്‍ മൂത്രം കുടിപ്പിച്ചിരുന്നു എന്നും വിവരമുണ്ട്.
ന്യൂഡല്‍ഹി: ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു, ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ.അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും…
പത്തനംതിട്ട : ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു. പത്തനംതിട്ട പൊലീസ്…
കോഴിക്കോട്: മെഡിക്കൽ കോളേജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി…
തിരുവനന്തപുരം : തിരുവനന്തപുരം ചാക്കയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചാക്ക സ്വദേശി വിക്രമന്‍ (82 വയസ് ) ആണ്…
മലപ്പുറം : എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതലെങ്കിലും ഉപരിപഠനത്തിന് സീറ്റ് ഏറ്റവും…
വാഷിങ്ടണ്‍: പൈലറ്റും സംരംഭകനുമായ ക്യാപ്റ്റന്‍ ഗോപീചന്ദ് തോട്ടകുര ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തോടെ ചരിത്രം കുറിക്കാനൊരുങ്ങുന്നു .…