തിരുവനന്തപുരം. കൂടുതല്‍ വായ്പ എടുക്കുവാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി. വായ്പ എടുത്തുമാത്രമാണ് നിലവില്‍ ഉദ്യോഗസ്ഥരുടെ അടക്കം ശമ്പളം സര്‍ക്കാര്‍ നല്‍കുന്നത്. കേരളത്തിന് വായ്പ എടുക്കുവാന്‍ സാധിക്കുന്ന തുകയില്‍ വലിയതോതിലാണ് കേന്ദ്രം വെട്ടിക്കുറച്ചിരിക്കുന്നത്. 8000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് കടം എടുക്കാന്‍ സാധിക്കുന്ന തുകയില്‍ നിന്നും കുറച്ചത്.
ഇതോടെ 15390 കോടി മാത്രമാണ് സംസ്ഥാനത്തിന് ഇനി കടം എടുക്കുവാന്‍ സാധിക്കുക. കഴിഞ്ഞ വര്‍ഷം 23000 കോടി കേരളം വായ്പ എടുത്തിരുന്നു. കേരളം ജിഎസ്ടിയുടെ മൂന്ന് ശതമാനം വായ്പ എടുക്കുവാന്‍ സാധിക്കും എന്ന പ്രതീക്ഷയിലായിരുന്നു. വായ്പ എടുക്കുവാന്‍ സാധിക്കുന്ന തുക എത്രയാണെന്ന് വ്യക്തമാക്കണമെന്ന് കാട്ടി കേന്ദ്രത്തിന് കേരളം കത്ത് നല്‍കിയിരുന്നു.
കേരളം വായ്പയ്ക്കുള്ള അനുമതി പത്രം ആവശ്യപ്പെട്ടതിന് പിന്നാലെ കേന്ദ്രം വലിയതോതില്‍ തുക വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇതിനോടകം കേരളം 2000 കോടി വായ്പ എടുത്തുകഴിഞ്ഞു. ഇനി ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് എടുക്കാന്‍ സാധിക്കുക 13390 കോടി മാത്രമാണ്. കേരളത്തിന് ചെലവുകള്‍ക്ക് അനുസരിച്ച് വരുമാനം ഇല്ലാത്തതും വായ്പ എടുക്കുവാന്‍ സാധിക്കില്ലാത്തതും സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേക്കാണ് കൊണ്ടുചെന്ന് എത്തിക്കുക. നികുതി വര്‍ധിപ്പിച്ചതിനാല്‍ ചെറിയ വരുമാന വര്‍ധനവ് സംസ്ഥാനത്തിന് ലഭിക്കും.
വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…
മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…
കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…
നീലഗിരി: ഊട്ടിയടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം. തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം. മേയ് 20…
തിരുവനന്തപുരം: തിരുവഞ്ചൂരിന്റെ വീട്ടില്‍ വെച്ച് സോളാര്‍ വിഷയം സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പ്. സമരം അവസാനിപ്പിക്കണമെന്ന് ഇരുമുന്നണികള്‍ക്കും ആഗ്രഹമുണ്ടായിരുന്നെന്നും തിരുവഞ്ചൂരിന്റെ…