തിരുവനന്തപുരം . മലയാളം സർവകലാശാലയിലെ വിസി നിയമനത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ സ്വന്തം ഇഷ്ടത്തിന് സെർച്ച് കമ്മിറ്റിയെ നിയോഗിച്ചത് എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഗവർണർ നൽകിയ കത്തിൽ ചോദിക്കുന്നു.
ഗവർണറുടെ നോമിനിയെ നൽകണമെന്ന് ആവശ്യപ്പെടുന്നത് എന്തടിസ്ഥാനത്തിലാ ണെന്നും ഗവർണർ ചോദിച്ചിട്ടുണ്ട്. യു.ജി.സി പ്രതിനിധിയെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിച്ചപ്പോൾ സർക്കാർ പ്രതിനിധിയെ നൽകിയില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മലയാളം സർവകലാശാല വി,സി നിയമനത്തിന് സർക്കാർ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കുകയും അതിലേക്ക് ഗവർണറുടെ പ്രതിനിധിയെ നൽകണമെന്ന് ആവശ്യപ്പെട്ട് രണ്ട് തവണ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഗവർണർക്ക് കത്തയക്കു കയും ഉണ്ടായി. ഇതിനുള്ള മറുപടിയാണ് ഗവർണറുടെ നിർദ്ദേശപ്രകാരം രാജ്ഭവൻ സെക്രട്ടറി നൽകിയിരിക്കുന്നത്.
വിസി നിയമനങ്ങളിൽ സർക്കാരിന് മേൽക്കൈ നൽകുന്ന രീതിയിലുള്ള നിയമം നേരത്തെ പാസാക്കി ഗവർണറുടെ അനുമതിക്കായി നൽകിയിരുന്നു. എന്നാൽ ഇതുവരെ ഗവർണർ ബില്ലിൽ ഒപ്പിട്ടിട്ടില്ല. പിന്നെങ്ങനെയാണ് ഇത്തരം നടപടിയുമായി സർക്കാർ മുന്നോട്ടു പോകുന്നതെന്നാണ് ഗവർണർ ചോദിച്ചിരിക്കുന്നത്.
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…