കാന്‍ബെറ. ഇന്ത്യന്‍ വംശജയായ നഴ്‌സിങ് വിദ്യാര്‍ഥിനിയെ ഓസ്‌ട്രേലിയയില്‍ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. പ്രണയത്തില്‍ നിന്നും പിന്‍മാറിയതിന്റെ പേരിലാണ് വിദ്യാര്‍ഥിനിയെ മുന്‍ കാമുകന്‍ ജീവനോടെ കുഴിച്ച് മൂടിയത്. 21 കാരിയായ ജാസ്മിന്‍ കൗറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ തിരക്‌ജ്യോത് സിങ്ങിനെ പോലീസ് പിടികൂടിയിരുന്നു.
ഓസ്‌ട്രേലിയയിലെ ഫ്‌ലിന്‍ഡേഴ്‌സ് റേഞ്ചസില്‍ 2021 മാര്‍ച്ചിലാണ് സംഭവം. പ്രതി ജാസ്മിനെ തട്ടിക്കൊണ്ട് പോയ ശേഷം കേബിള്‍ കൊണ്ട് വരിഞ്ഞ് മുറുക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു. തുടര്‍ന്ന് കോടതി ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം പ്രതി കുറ്റം നിക്ഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു.
ജാസ്മിനെ ഇയാള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ പറയുന്നത്. ജാസ്മിന്‍ ബന്ധത്തിന് താല്‍പര്യം ഇല്ലെന്ന് പറഞ്ഞിട്ടും ഇയാള്‍ പിന്‍മാറുവാന്‍ തയ്യാറായില്ല. ജോലി സ്ഥാലത്തുനിന്നുമാണ് പ്രതി ജാസ്മിനെ തട്ടിക്കൊണ്ട് പോയത്. തട്ടിക്കൊണ്ട് പോയി 400 കിലോമീറ്റര്‍ അകലെയുള്ള ശ്മശാനത്തില്‍ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍…
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…