ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ

കാന്‍ബെറ. ഇന്ത്യന്‍ വംശജയായ നഴ്‌സിങ് വിദ്യാര്‍ഥിനിയെ ഓസ്‌ട്രേലിയയില്‍ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. പ്രണയത്തില്‍ നിന്നും പിന്‍മാറിയതിന്റെ പേരിലാണ് വിദ്യാര്‍ഥിനിയെ മുന്‍ കാമുകന്‍ ജീവനോടെ കുഴിച്ച് മൂടിയത്. 21 കാരിയായ ജാസ്മിന്‍ കൗറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ തിരക്‌ജ്യോത് സിങ്ങിനെ പോലീസ് പിടികൂടിയിരുന്നു.

ഓസ്‌ട്രേലിയയിലെ ഫ്‌ലിന്‍ഡേഴ്‌സ് റേഞ്ചസില്‍ 2021 മാര്‍ച്ചിലാണ് സംഭവം. പ്രതി ജാസ്മിനെ തട്ടിക്കൊണ്ട് പോയ ശേഷം കേബിള്‍ കൊണ്ട് വരിഞ്ഞ് മുറുക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു. തുടര്‍ന്ന് കോടതി ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം പ്രതി കുറ്റം നിക്ഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു.

ജാസ്മിനെ ഇയാള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ പറയുന്നത്. ജാസ്മിന്‍ ബന്ധത്തിന് താല്‍പര്യം ഇല്ലെന്ന് പറഞ്ഞിട്ടും ഇയാള്‍ പിന്‍മാറുവാന്‍ തയ്യാറായില്ല. ജോലി സ്ഥാലത്തുനിന്നുമാണ് പ്രതി ജാസ്മിനെ തട്ടിക്കൊണ്ട് പോയത്. തട്ടിക്കൊണ്ട് പോയി 400 കിലോമീറ്റര്‍ അകലെയുള്ള ശ്മശാനത്തില്‍ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.