മാദക സുന്ദരിയായി ഷക്കീല അടക്കമുള്ള തിളങ്ങി നിന്ന കാലത്ത് മലയാളത്തിൽ തരംഗമുണ്ടാക്കിയ മറ്റൊരു സുന്ദരിയായിരുന്നു ഷർമിലി. നടി അവതരിപ്പിച്ച ഗ്ലാമർ വേഷങ്ങളൊന്നും ആരും ഇന്നും മറന്നിട്ടുണ്ടാകില്ല. ഒരു കാലത്ത് നിരന്തരം സിനിമകളിൽ അഭിനയിച്ച് കൊണ്ടിരുന്ന നടി പിന്നീട് സിനിമാ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.എംടി വാസുദേവൻ നായരുടെയും കെ എസ് സേതുമാധവന്റെയും സിനിമകളിലൂടെയാണ് ഷർമിലി സിനിമയിലേക്ക് എത്തുന്നത്. എന്നിട്ടും ഗ്ലാമർ സിനിമകളിൽ അഭിനയിക്കുന്നത് ശരിയല്ല എന്ന തോന്നലായിരുന്നു അഭിനയ ജീവിതം ഉപേക്ഷിക്കാൻ കാരണം
2015ല്‍ പുലിമുരുകനില്‍ ജൂലി എന്ന കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ അമിത വണ്ണം കാരണം വേഷം നഷ്ടമായെന്നും അഭിമുഖത്തില്‍ നടി പറഞ്ഞു.ലാല്‍ സാറിനൊപ്പം കോമ്പിനേഷന്‍ വിട്ടുകളയാന്‍ തോന്നിയില്ല. പക്ഷേ എന്നെ കാണാതെയാണ് അവര്‍ വിളിച്ചത്. ഈ ശരീരഭാരം വച്ച് ജൂലിയാന്‍ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.
ഡാന്‍സ് മാസ്റ്റ്ര് കുമാര്‍ വഴിയാണ് അഭിമന്യുവിലേക്ക് എത്തിയതെന്ന് നടി പറഞ്ഞു. പ്രിയദര്‍ശന്റെ അഭിമന്യുവില്‍ മോഹന്‍ലാലിനൊപ്പം നൃത്തം ചെയ്യാന്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ വേണം. ഷര്‍മിലിക്ക് പറ്റുമോ എന്നാണ് ബാപ്പയോട് ( ഡാന്‍സ് മാസ്റ്റര്‍ ഗഫൂര്‍) കുമാര്‍ സാര്‍ ചോദിച്ചത്. ഗ്ളാമറസായി നൃത്തം ചെയ്യണം എന്നു കേട്ടപ്പോള്‍ ബാപ്പയ്ക്ക് വിഷമം. ഉമ്മയ്ക്ക് അതിലേറെ എതിര്‍പ്പ്.
മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം ഐഡന്റിറ്റി കിട്ടാന്‍ രാമായണക്കാറ്റ് സഹായകമായെന്ന് നടി പറയുന്നു. 2000ന്റെ പകുതിയില്‍ മലയാള സിനിമയില്‍ നിന്ന് വീണ്ടും വിളി വന്നു. ചെഞ്ചായം എന്ന ചിത്രത്തില്‍ മോഹിനി ടീച്ചര്‍ എന്ന കഥാപാത്രമുണ്ട്. ഗ്ളാമറസ് വേഷമാണ് താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. ഞാനന്ന് ഗ്ളാമര്‍ കഥാപാത്രങ്ങളെ ഏറെക്കുറെ വിട്ട മട്ടാണ്. തടി നന്നായി കൂടിയിരുന്നു. എന്റെ അഴകില്‍ എനിക്കു തന്നെ ഒരു വിശ്വാസക്കുറവ്. ഒടുവില്‍ ചിലനിബന്ധനകളോടെ അഭിനയിക്കാമെന്ന് ഏറ്റു.
സന്തോഷത്തോടെയാണ് ലൊക്കേഷനില്‍ നിന്ന് മടങ്ങിയതെന്നും നടി പറഞ്ഞു. രണ്ടു മാസം കഴിഞ്ഞു കാണും വീട്ടിലേക്ക് നിരന്തരം ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരുന്നു. മാഡം ഡേറ്റ് വേണം, ശമ്പളം ഇത്ര തരാം, അഡ്വാന്‍സ് ഇത്ര തരാം എന്നൊക്കെ പറഞ്ഞുകൊണ്ടാണ് വിളിക്കുന്നത്. പിന്നീടാണ് സംഭവമറിയുന്നത് ചെഞ്ചായം സൂപ്പര്‍ ഹിറ്റായിരിക്കുന്നു. ഷക്കീലയെ പോലെ ആളുകള്‍ക്ക് ഷര്‍മിലിയെയും ഇഷ്ടപ്പെട്ടു. മലയാളത്തില്‍ ആറുമാസത്തിനുള്ളില്‍ ഒമ്പത് ഗ്ളമര്‍ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. പലതിന്റെ പേര് അറിയില്ല. നമ്മളോട് പറയുമ്പോള്‍ ഒന്നും റിലീസ് ചെയ്യുമ്പോള്‍ മറ്റൊന്നും ആയിരിക്കുമെന്നും നടി പറയുന്നു. സാഗരയുടെ സെറ്റില്‍ വച്ചാണ് ഷക്കീലയുമായി അടുക്കുന്നത്. ഇരട്ട റോജയുടെ സെറ്റില്‍ വച്ചുകണ്ട ആളേ ആയിരുന്നില്ല അവള്‍. തികച്ചും പ്രൊഫഷണലായ നായികയായി മാറിയിരുന്നു. ഷക്കീല ഇപ്പോഴും നല്ല സുഹൃത്തായി തുടരുന്നുവെന്നും നടി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്.…
ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് മത്സ്യവുമായി…
ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…
ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…
കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…
ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48…