കാന്‍ബെറ. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഖാലിസ്ഥാന്‍ അനുകൂലുകള്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അക്രമിച്ചു. ഖാലിസ്ഥാന്‍ ഭീകരതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയതിനാണ് 23 കാരനായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അക്രമിച്ചത്. ഇരുമ്പുവടി ഉപയോഗിച്ച് അക്രമികള്‍ വിദ്യാര്‍ഥിയെ മര്‍ദിക്കുകയായിരുന്നു. പാര്‍ട്ട് ടൈം ജോലിക്കായി പോകുകയായിരുന്ന വിദ്യാര്‍ഥിയെ ഇവര്‍ കൂട്ടത്തോടെ എത്തി അക്രമിക്കുകയായിരുന്നു.
അക്രമികള്‍ ഖാലിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചാണ് അക്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ജോലിക്ക് പോകുകയായിരുന്ന തന്നെ ഒരു സംഘം ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റി മര്‍ദിച്ചുവെന്ന് വിദ്യാര്‍ഥി പറയുന്നു. ഇനിയും ഖാലിസ്ഥാനെതിരെ സംസാരിച്ചാല്‍ അക്രമണം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായിട്ടാണ് വിദ്യാര്‍ഥി പറയുന്നത്.
മുമ്പും ഇന്ത്യന്‍ സമൂഹവും ഖാലിസ്ഥാനികളും മെല്‍ബണില്‍ ഏറ്റ് മുട്ടിയിരുന്നു. അതേസമയം വിഷയത്തില്‍ ഖാലിസ്ഥാന് വിഘടനവാദികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടു.
മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…
പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…
ബംഗളൂരു: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍…
തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ…
പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഹരീഷ് കണരാൻ. വിവാഹ വാര്‍ഷികത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ നടന്‍ പങ്കുവയ്ക്കുന്നുണ്ട്. 'ഇന്ന്…
തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ കൊല്ലന്നതിന് വേണ്ടി ബോംബ് നിർമാണത്തിന് അനുമതി നൽകുന്ന പാർട്ടിയാണ് സി.പി.എം. ബോംബ് നിർമാണത്തിനിടെ 2015 ജൂൺ…