columns

വിസ്മയുടെ ചിതയണയും മുന്നേ ഹരീഷ് പേരടി പ്രതിയുടെ ജാതിയും പറഞ്ഞെത്തി

വിസ്മയ കേസിലെ പ്രതിയുടെ മതവും ജാതിയും വിളിച്ച് പറഞ്ഞ നടൻ ഹരീഷ് പേരടിക്കെതിരേ മാധ്യമ പ്രവർത്തകയുടെ കുറിപ്പ്.മരിച്ച പെൺകുട്ടിയുടെ ചിതയിലെ തീയണയും മുന്നേ പേരടി സഖാവ് പ്രതിയുടെ നായർ ജാതി പുറത്ത് വിട്ട് വെളുപ്പിക്കാനൊരു ശ്രമം നടത്തുന്നു എന്നാണ്‌ വിമർശനം. പീഡനത്തിലെ പ്രതികളുടെ പോലും ജാതിയും തൊലി നിറവും നിരത്തിവച്ച് ന്യായീകരിച്ച്‌ മെഴുകുന്ന ഇവനൊന്നും കേരളത്തിലെ യഥാർഥ പീഢനങ്ങളുടെ കണക്ക് കാണാതെ പോകുന്നു എന്നും കുറ്റപെടുത്തുന്നു. വേട്ടക്കാരൻ സവർണ്ണനായാലും അവർണ്ണനായാലും അവന്റെ കയ്യിൽ നാല് പുത്തനും രാഷ്ട്രീയസ്വാധീനവും പദവിയുമുണ്ടെങ്കിൽ ഏത് പെണ്ണും ഉത്തരത്തിൽ നിന്നാടും പേരടി സഖാവേ എന്നും പേരടിക്ക് മറുപടി പറയുന്നു

പീഢനത്തിനു വളം ഇടുന്ന ഹരീഷ് പേരടിയുടെ തുണ്ട് വീഡിയോ എന്ന് വിമർശിക്കുന്ന ടിക് ടോക്ക് വീഡിയോയും കൂടി സഖാവിന്റെ എളിയ ശ്രമങ്ങളിൽ കൂട്ടി വായിക്കേണ്ടതുണ്ട് എന്ന് കമന്റുകൾ

സിതാരേച്ച്യേ..നിങ്ങളേ കാണാൻ നല്ല ഗുമ്മുണ്ട്..

എന്താ നീ പറഞ്ഞേ?

എനിക്കങ്ങനത്തേ പേടിയൊന്നുമില്ല, നിങ്ങളെന്റെ കൂടെ കിടക്കുവോ? അത്ര പൂതിയായിട്ടാ

ഉം..ഉപ്പോൾ മൂപ്പരുണ്ട്,ഉച്ചക്ക് ശേഷാ ഡ്യൂട്ടി, വൈകിട്ട് നേരം വൈകിയാ വരൂ..ഇരുട്ടിയാൽ കുഞ്ഞുണ്ണി പോരേ..

അപ്പോ കുട്ടികളൊന്നും ഉണ്ടാവില്ലേ..

ഹാ അപ്പോ അതൊക്കെ ഓർമ്മയുണ്ടല്ലേ..ഇല്ല..അവർ മാമന്റെ വീട്ടിൽ പോയതാ..

കുടുംബങ്ങൾ കലക്കാൻ ഉള്ള നല്ല പാഷാണമാണ്‌ ഹരീഷ് പേരടിയുടെ ഈ പൊടി വീഡിയോ തുണ്ട്.!…അല്ല ഹരീഷ് പേരടി സഖാവേ..ഇത്തരം കൊച്ചു വീഡിയോ തുണ്ടുകൾ ഇങ്ങിനെ ഇറക്കിയിട്ട് നിങ്ങൾ എന്ത് തേങ്ങാകൊലയാണ്‌ പീഢ്നത്തിനെതിരേ പ്രസംഗിക്കുന്നത് എന്ന് കമന്റുകളും ഉണ്ട്. കുടുംബം തകർക്കാനും വേലി ചാടാനും, അനാശാസ്യത്തിനും വഴിമരുന്നിടും. എന്നിട്ട് അത് പുറത്ത് വരുമ്പോൾ അതിന്റെ വിമർശിച്ച് പകൽ മാന്യനായി പോസ്റ്റിടും..എന്നും വിമർശനം.പിഷാരടി തന്നെ അഭിനയിച്ച ടിക് ടോക് വീഡിയോണിത്. ഭർതൃമതികളായ സ്ത്രീകളിൽ ലൈംഗീക രാരിദ്ര്യം തീർക്കാൻ ഉള്ള കൊള്ളിയാൻ പോലത്തേ പ്രചോദനം. അദ്ദേഹം തന്നെ ഫേസ്ബുക്കിൽ സ്വയം അഭിനയിച്ച് പങ്കുവയ്ച്ചിരിക്കുന്നു. ഈ അവസരത്തിലാണ്‌ സ്ത്രീധന പീഢനത്തിൽ ഇല്ലാതായ വിസ്മയുടെ കേസിലെ പ്രതി കിരൺ നായർ സമുദായം എന്ന കണ്ടുപിടുത്തവുമായി പേരടി അവതരിച്ചത് വിവാദമായതും. മാധ്യമ പ്രവർത്തക അഞ്ജു പാർവതിയുടെ കുറിപ്പ്

പോസ്റ്റിന്റെ പൂർണ്ണ രൂപം

മരിച്ച പെൺകുട്ടിയുടെ ചിതയിലെ തീയണയും മുന്നേ സവർണ്ണതയ്ക്കെതിരെ ഘോരഘോരം കുരച്ചു കൊണ്ട് പതിവു പോലെ പേരടി സഖാവ് രംഗപ്രവേശം ചെയ്തിട്ടുണ്ടായിരുന്നു. കൂടെ പീഡനാരോപണം നേരിട്ട വേടനെ വെളുപ്പിക്കാനൊരു എളിയ ശ്രമവും. പീഡനത്തിൽ പോലും ദളിത് സ്വത്വവും തൊലിയുടെ നിറവും മാങ്ങാത്തൊലിയും നിരത്തിവച്ച് ന്യായീകരിച്ച്‌ മെഴുകുന്ന ഇവനൊന്നും കാണാതെ പോകുന്ന വലിയ കണക്കുണ്ട് ഈ കേരളത്തിൽ . അത് ഈ പ്രബുദ്ധ സംസ്ഥാനത്ത്‌ കഴിഞ്ഞ 5 വർഷത്തിൽ ഉണ്ടായ 66 സ്ത്രീധനപീഡന ‌മരണങ്ങളുടെ നീണ്ട ലിസ്റ്റാണ്. സ്ത്രീ സുരക്ഷയ്ക്ക് നെടുങ്കൻ മതിലു കെട്ടിയ നവോത്ഥാന കേരളത്തിൽ
ഗാർഹിക പീഡന കേസുകൾ മാത്രം 15413 എണ്ണമാണ്. കഴിഞ്ഞ 4 മാസം മാത്രം ഉണ്ടായ ഗാർഹിക പീഡന കേസുകൾ‌ 1080 എണ്ണമാണ്. ഇതിലൊക്കെയും സവർണ്ണതയുടെ ഹെജിമണി തിരഞ്ഞു പോകാൻ പേരടിക്ക് ധൈര്യമുണ്ടോ ?

കിരണെന്ന കൊലയാളിയുടെ നായർ വാൽ ശ്രദ്ധിച്ച പേരടി ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്. ഒന്നര ഏക്കറും നൂറ്റൊന്ന് പവനും കാറും സ്ത്രീധനമായി നല്കിയ ആ അച്ഛൻ ഒരു സഖാവായിരുന്നുവെന്ന യാഥാർത്ഥ്യം.അതായത് പാർട്ടി ക്ലാസ്സുകളിൽ കുമാരപിള്ള താത്വികാചാര്യന്മാർ കല്പിക്കാറുള്ളത് പോലെ ഒരു രക്തഹാരമണിഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും അണിയേണ്ട ഒരു സിമ്പിൾ പ്രോസസിനെയാണ് കല്യാണമാമാങ്കമാക്കി ആ സഖാവ് അച്ഛൻ പൊടിപൊടിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ ഇവിടെ പൊലിഞ്ഞടർന്നത് മൂന്ന് പെൺകുഞ്ഞുങ്ങളാണ് പേരടി സഖാവേ . അതിൽ എത്ര സവർണർ എത്ര അവർണർ എന്ന കണക്ക് തന്നെ പോലുള്ള ഊളകൾ തിരയുമെങ്കിലും ബോധവും വിവരവുമുള്ള മനുഷ്യർ നോവുന്നത് ഓജസ്സും തേജസ്സുമുള്ള മൂന്ന് പെൺകുട്ടികൾ നിശബ്ദമാക്കപ്പെട്ട ദുര്യോഗമോർത്താണ് .

പിന്നെ തനിക്ക് ചുറ്റിനുമുള്ള സ്ത്രീധനമെന്ന സാമൂഹ്യവിപത്തിനെ കണ്ടില്ലെങ്കിലും കൊന്നവന്റെ സവർണത കാണുന്ന താൻ കാണാതെ പോയ ഒരു വമ്പൻ സഖാവിനെതിരെയുള്ള ഒരു സ്ത്രീയുടെ മുൻ ഗാർഹിക പീഡന പരാതി കൂടെ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. ആളെ താനറിയും. നാഴികയ്ക്ക് നാല്പത് വട്ടം താൻ ജയ് വിളിക്കുന്ന വലിയ തമ്പ്രാന്റെ പുതിയ മരുമോനെതിരെ മുൻ ഭാര്യ ഫയൽ ചെയ്ത ഗാർഹികപീഡനപരാതിയാണത് കേട്ടോ .ചുരുക്കത്തിൽ ജാതീയതയ്ക്കും സവർണഹെജിമണിക്കുമെതിരെ വാളെടുക്കുന്ന വലിയ സഖാവ് മുതൽ ചെറിയ സഖാവ് വരെ ഗാർഹികപീഡനത്തിനും സ്ത്രീധനത്തിനുമൊക്കെ നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ നല്കാറുണ്ടെന്നർത്ഥം.

വേട്ടക്കാരൻ സവർണ്ണനായാലും അവർണ്ണനായാലും അവന്റെ കയ്യിൽ നാല് പുത്തനും രാഷ്ട്രീയസ്വാധീനവും പദവിയുമുണ്ടെങ്കിൽ ഏത് പെണ്ണും ഉത്തരത്തിൽ നിന്നാടും പേരടി സഖാവേ . കാരണം ഈ നാറിയ വ്യവസ്ഥിതി ഒരണു പോലും മാറാതെ പിന്തുടരുന്ന നാടിന്റെ പേര് കേരളമെന്നാണ്. പെണ്ണുങ്ങളുടെ മാനത്തിന് വില പറഞ്ഞവനെയൊക്കെ ഒരു നേരത്തെ അന്നത്തിനു വേണ്ടി മരിച്ച മധുവിന്റെയൊപ്പം കൂട്ടികെട്ടുന്ന തരം ശുദ്ധ തെമ്മാടിത്തരം കാണിച്ച തന്നോടൊക്കെ എന്ത് പറയാനാണ്?

Karma News Editorial

Recent Posts

മേയര്‍ -കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം, യദുവിന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…

8 mins ago

യോഗി ആദിത്യനാഥിന്റെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ചു, പ്രതി പിടിയിൽ

ലക്‌നൗ: യോഗി ആദിത്യനാഥിന്റെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച പ്രതി പിടിയിൽ.നോയിഡയിലെ ബരോള നിവാസി ശ്യാം കിഷോർ ഗുപ്തയാണ് അറസ്റ്റിലായത്. ജനങ്ങളിൽ…

28 mins ago

ഇ.പി.ജയരാജൻ ഒരു തെറ്റും ചെയ്തില്ല, ഇഷ്ടമുള്ള രാഷ്ട്രീയം സെലക്ട് ചെയ്യാം

തിരുവനന്തപുരം : ബിജെപിയിലേക്ക് ആളൊഴുകുന്നതിൽ എന്തിന് ഇത്ര ടെൻഷൻ എന്ന് നെയ്യാറ്റിൻകരയിലെ സാമൂഹ്യപ്രവർത്തകനും അഭിഭാഷകനുമായ മോഹൻകുമാർ. ഇ.പി യുടെ വീട്ടിലെത്തി…

41 mins ago

രാജ്യത്തിനായി പരിശ്രമിക്കണമെന്നോ ജനങ്ങളെ സേവിക്കണമെന്നോ ആഗ്രഹമില്ലാതെ പരസ്പരം തമ്മിലടിക്കുന്നു, ഇൻഡി സഖ്യത്തിനെതിരെ ഷെഹ്‌സാദ് പൂനാവല്ല

ന്യൂഡൽഹി: പ്രത്യേക കാഴ്ചപ്പാടുകളില്ലാതെ പരസ്പരം തമ്മിലടിക്കുന്നവരാണ് ഇൻഡ്യ സഖ്യമെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. പാർട്ടിക്കുള്ളിൽ തന്നെ ചേരി…

1 hour ago

കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ കൂട്ടഅവധി, 14 പേർക്കെതിരെ നടപടിയെടുത്തു

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ കൂട്ടഅവധി എടുത്ത സംഭവത്തിൽ 14 കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു. കെ.എസ്.ആർ.ടി.സി. പത്തനാപുരം യൂണിറ്റിൽ 2024…

1 hour ago

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ, കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ…

2 hours ago