Categories: mainstoriesnational

നഗ്‌ന ചിത്രങ്ങള്‍ വെച്ച് ഭീഷണിപ്പെടുത്തി മതം മാറ്റി, പിന്നാലെ കൂട്ടബലാത്സംഗത്തിനിരയാക്കി

ചണ്ഡിഗഡ്: വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയ ഹാദിയ-ജഹാന്‍ കേസിനു പിന്നാലെ ലവ് ജിഹാദിന്റെ പേരില്‍ പഞ്ചാബ് -ഹരിയാന ഹൈക്കോടതിയില്‍ അടുത്ത് കേസ്. ചണ്ഡിഗഡ് സ്വദേശിയായ പതിനെട്ടുകാരിയാണ് തന്നെ പീഡനത്തിനിരയാക്കിയ ശേഷം നഗ്ന ചിത്രങ്ങളും പകര്‍ത്തി ഭീഷണിപ്പെടുത്തി ഇസ്ലാമിലേക്ക് മതംമാറ്റിയെന്ന് ആരോപിച്ചാണു പരാതി. ശ്രീനഗര്‍ സ്വദേശിയായ യുവാവാണ് യുവതിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയത്. തുടര്‍ന്ന് യുവാവിന്റെ വീട്ടുകാരായ അഞ്ചംഗ സംഘം തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ദേശീയ അന്വേഷണ ഏജന്‍സിയോ, സിബിഐയോ കേസ് അന്വേഷിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ചണ്ഡിഗഡ് പോലീസ് ഈ കേസില്‍ കാര്യമായ അന്വേഷണം നടത്തിയില്ലെന്നും 18 കാരി ആരോപിക്കുന്നു. ഇക്കഴിഞ്ഞ ജൂണ്‍ നാലിന് പെണ്‍കുട്ടിക്കു നേരെ അസിഡ് ആക്രമണവും ഉണ്ടായിരുന്നു. എന്നാല്‍ പരിക്കേല്‍ക്കാതെ പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. പോക്‌സോ വകുപ്പുകള്‍ ചുമത്തി പീഡനത്തിന് ചണ്ഡിഗഡ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും സമ്മതപ്രകാരം നടന്ന ബന്ധമാണെന്ന കണ്ടെത്തലില്‍ കേസ് അവസാനിപ്പിച്ചുവെന്ന് പെണ്‍കുട്ടി ആരോപിക്കുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ പീഡനക്കേസിലെ പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ജുവൈനല്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്. നിലവില്‍ ജാമ്യത്തിലിറങ്ങി. ഹൈക്കോടതിയില്‍ ജസ്റ്റിസ് അനിത ചൗധരിയുടെ ബെഞ്ച് കഴിഞ്ഞ മെയ് മാസത്തില്‍ കേസ് പരിഗണിച്ചിരുന്നു. ജൂലൈ 18 നു മുമ്പ് പ്രായം തെളിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2016 ജനുവരിയിലാണ് പെണ്‍കുട്ടി ആണ്‍കുട്ടിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ഹിന്ദു ആണെന്ന് പറഞ്ഞായിരുന്നു ആണ്‍കുട്ടി സൗഹൃദം ഉണ്ടാക്കിയെടുത്തതെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ചണ്ഡിഗഡിലുള്ള ഒരു ഹോട്ടലില്‍ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തി. ഹോട്ടലില്‍ വെച്ച് നിര്‍ബന്ധിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി നിരസിച്ചുവെന്നും തുടര്‍ന്ന് ആണ്‍കുട്ടി ആത്മഹത്യ ഭീഷണി മുഴക്കിയപ്പോളാണ് ഈ ബന്ധത്തിന് സമ്മതം നല്‍കിയതെന്നും പറയുന്നു. അതിനു പിന്നാലെയാണു മുസ്ലീമാണ് തന്റെ സുഹൃത്തെന്ന് മനസിലാക്കിയതെന്നും പെണ്‍കുട്ടി വ്യക്തമാക്കുന്നു. ഇതോടെ ആണ്‍കുട്ടിയുടെ വീട്ടുകാരുമായും പെണ്‍കുട്ടി ബന്ധം തുടങ്ങിയിരുന്നു.

2017 ഏപ്രിലില്‍ ഇരുവരും വീണ്ടും ഹോട്ടലില്‍ കണ്ടുമുട്ടിയപ്പോഴാണ് നിര്‍ബന്ധിച്ച് ശാരിരീക ബന്ധത്തിലേര്‍പ്പെട്ടതിനു ശേഷം തന്റെ ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി ഉയര്‍ത്തിയതെന്ന് പരാതിയില്‍ സൂചിപ്പിക്കുന്നു. ഇതിനിടയില്‍ പെണ്‍കുട്ടി ശ്രീനഗറിലെ ആണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ അഞ്ചംഗ സംഘം ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയതായും പരാതിയില്‍ വ്യക്തമാക്കുന്നു.

Karma News Network

Recent Posts

ജനങ്ങളെ പിഴിഞ്ഞ് ഖജനാവിലെ പണം ധൂർത്ത് അടിച്ചു, എല്ലാ തെറ്റും തിരുത്തണം, വോട്ട് തിരികെ പിടിക്കാൻ 18 മാതെ അടവിലേക്ക് സിപിഎം

എല്ലാംതെറ്റും തിരുത്തണം, പെൻഷൻ കൊടുക്കണം, ശമ്പളവും മറ്റു അനൂകൂല്യങ്ങളും കൊടുക്കണം. സപ്ലൈകോയിൽ സാധനങ്ങൾ ഒക്കെ എത്തിക്കണം ,ജനങ്ങളോടെ മാന്യമായി പെരുമാറണം,…

12 mins ago

എനിക്ക് ഊർജ്ജം RSS, ക്യാൻസർ സ്റ്റേജ് 3മായി 10വർഷം, അനേകം ദേശീയ മെഡലുകൾ വാരിക്കൂട്ടി

ക്യാൻസറിനു ഒരാളേ തകർക്കാൻ ആകില്ലെന്നതിന്റെ തെളിവായി ക്യാൻസർ ബാധിച്ച് ഒരു പതിറ്റാണ്ടായിട്ടും പവർ ലിഫ്റ്റിങ്ങ് മേഖലയിൽ പുരസ്കാരങ്ങൾ നേടുകയാണ്‌ വേണൂ…

45 mins ago

എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ല ബിനോയ് വിശ്വത്തിന് മറുപടിയുമായി എ. കെ ബാലൻ.

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്നും വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്‌ഐയെന്നും സിപിഎം നേതാവ് എ.കെ. ബാലന്‍. എസ്എഫ്‌ഐ…

1 hour ago

മരുമകനെതിരെ നിരന്തരം വിമർശനം, കടകംപള്ളിക്ക് പിണറായി വിജയന്റെ ശാസന

തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. നിയമസഭയിൽ ടൂറിസം, വനം…

2 hours ago

മത്സരയോട്ടം, പെരുമ്പാവൂരിൽ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD, ഡ്രൈവർക്ക് പരിശീലനം നൽകും

പെരുമ്പാവൂര്‍ : മത്സരയോട്ടം നടത്തിയ 'സല്‍മാന്‍' എന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്…

2 hours ago

ഭരണമുറപ്പിച്ച് ലേബർ പാർട്ടി, കേവലഭൂരിപക്ഷം മറികടന്നു, കെയ്ർ സ്റ്റാർമർക്ക് ആശംസകൾ നേർന്ന് ഋഷി സുനക്

ലണ്ടൻ∙ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടനിൽ അധികാരത്തിലേക്ക്. 650 അംഗ…

3 hours ago