ദോഹ: പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിന് പിന്നാലെ വാര്‍ മോണിറ്റർ ഇടിച്ചിട്ട് യുറഗ്വായ് താരം എഡിന്‍സണ്‍ കവാനി. ലോകകപ്പില്‍ ഘാനയ്ക്ക് എതിരായ മത്സരശേഷം താരങ്ങള്‍ ഡ്രസ്സിങ് റൂമിലേയ്ക്ക് മടങ്ങവേയാണ് സ്റ്റേഡിയത്തിലെ വാര്‍ മോണിറ്ററില്‍ കവാനി ആഞ്ഞിടിച്ചത്. മോണിറ്റര്‍ സ്റ്റാന്‍ഡ് ഉള്‍പ്പെടെ മറിഞ്ഞുവീണു.
അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഘാനയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തിട്ടും പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതോടെ യുറഗ്വായ് താരങ്ങള്‍ റഫറിക്ക് എതിരേ തിരിഞ്ഞിരുന്നു. അവസാന മിനിറ്റുകളില്‍ രണ്ട് പെനാല്‍റ്റികള്‍ക്കായി യുറഗ്വായ് വാദിച്ചെങ്കിലും റഫറി അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് മത്സരം അവസാനിച്ചതോടെ യുറഗ്വായ് താരങ്ങള്‍ റഫറിയുടെ ടീ ഷര്‍ട്ടില്‍ പിടിച്ചു വലിക്കുകയും അദ്ദേഹത്തോട് തര്‍ക്കിക്കുകയുമായിരുന്നു.
ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയ റഫറിയെ താരങ്ങള്‍ പിന്തുടരുകയും അദ്ദേഹത്തോട് കയര്‍ക്കുകയുമായിരുന്നു. സൈഡ് ബഞ്ചില്‍ നിന്നടക്കം താരങ്ങളെത്തിയാണ് റഫറിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. ഇതിന് പിന്നാലെയാണ് ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയ കവാനി മോണിറ്റര്‍ ഇടിച്ചിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
നവകേരള ബസ്സിന്റെ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ഡോർ തകർന്നു എന്ന വാർത്ത വന്നിരുന്നു. പിന്നാലെ സംഭവം…
മൂലമറ്റം : കോണ്‍ഗ്രസ് നേതാവും അറക്കുളം പഞ്ചായത്തംഗവുമായ ടോമി സെബാസ്റ്റ്യനെ (ടോമി വാളികുളം-56) വീടിന് സമീപത്തെ ഗോഡൗണില്‍ ആത്മഹത്യ ചെയ്ത…
കണ്ണൂർ : പാനൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാംപ്രതി വലിയപറമ്പത്ത് വി.പി.വിനീഷിനെ (37) സി.പി.എം. നിയന്ത്രണത്തിലുള്ള തലശ്ശേരി സഹകരണ…
മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മകൾ വീണ വിജയനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ നൽകിയ…
വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീക്ക് നേരെ വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ. മുട്ടിൽ മാണ്ടാട് സ്വദേശിയായ നായ്ക്കൊല്ലി വീട്ടിൽ…
കൊച്ചി : കൊച്ചി സ്മാര്‍ട് സിറ്റിയില്‍ അപകടം. ഗുരുതരമായി പരുക്കേറ്റ ഒരാൾ മരിച്ചു. ബീഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്.…