വയനാട്. ലോട്ടറിയടിച്ച പണം മറ്റൊരാള്‍ തട്ടിയെടുത്തുവെന്ന് ആരോപിച്ച് പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം നടത്തിയില്ലെന്ന് കാട്ടി കൊല്ലം സ്വദേശി ആത്മഹത്യ ഭീഷണി മുഴക്കി. കൊല്ലം സ്വദേശിയായ രമേശനാണ് കല്‍പറ്റയിലെ ലോഡ്ജില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മണിക്കൂറുകള്‍ക്ക് ശേഷം പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇയാളെ പുറത്തെത്തുച്ചു.
ബുധനാഴ്ച രാവിലെ ആത്മഹത്യ ചെയ്യുവാന്‍ പോകുകയാണെന്ന് ഇയാള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഇയാള്‍ കല്‍പ്പറ്റയിലെ ലോഡ്ജില്‍ മുറിയെടുക്കുന്നത്.2020ല്‍ ലോട്ടറി എടുത്തുവെന്നും ഈ പണം അമ്പലവയല്‍ സ്വദേശി തട്ടിയെടുത്തുവെന്നുമാണ് പരാതി.
എന്നാല്‍ പോലീസില്‍ പരാതി നല്‍കിയപ്പോള്‍ പോലീസ് പരാതി സ്വീകരിച്ചില്ലെന്നും രമേശ് പറയുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അനുനയ നീക്കത്തിലൂടെയാണ് രമേശിനെ പുറത്തിറക്കിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…
പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…
ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…
പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…
മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…