ലോട്ടറിയടിച്ച തുക തട്ടിയെടുത്തെന്ന് ആരോപിച്ച്; ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാഭീഷണി

വയനാട്. ലോട്ടറിയടിച്ച പണം മറ്റൊരാള്‍ തട്ടിയെടുത്തുവെന്ന് ആരോപിച്ച് പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം നടത്തിയില്ലെന്ന് കാട്ടി കൊല്ലം സ്വദേശി ആത്മഹത്യ ഭീഷണി മുഴക്കി. കൊല്ലം സ്വദേശിയായ രമേശനാണ് കല്‍പറ്റയിലെ ലോഡ്ജില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മണിക്കൂറുകള്‍ക്ക് ശേഷം പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇയാളെ പുറത്തെത്തുച്ചു.

ബുധനാഴ്ച രാവിലെ ആത്മഹത്യ ചെയ്യുവാന്‍ പോകുകയാണെന്ന് ഇയാള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഇയാള്‍ കല്‍പ്പറ്റയിലെ ലോഡ്ജില്‍ മുറിയെടുക്കുന്നത്.2020ല്‍ ലോട്ടറി എടുത്തുവെന്നും ഈ പണം അമ്പലവയല്‍ സ്വദേശി തട്ടിയെടുത്തുവെന്നുമാണ് പരാതി.

എന്നാല്‍ പോലീസില്‍ പരാതി നല്‍കിയപ്പോള്‍ പോലീസ് പരാതി സ്വീകരിച്ചില്ലെന്നും രമേശ് പറയുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അനുനയ നീക്കത്തിലൂടെയാണ് രമേശിനെ പുറത്തിറക്കിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.