കൊച്ചി. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടര്‍ന്ന് സിപിഎമ്മിലും സിപിഐലും ഭിന്നത. ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണത്തിന് ഇനി സ്വകാര്യ കമ്പനികളെ വേണ്ടെന്നാണ് സിപിഐ ജില്ലാ സെക്രട്ടറി കെഎ ദിനകരന്‍ പറയുന്നത്. സര്‍ക്കാരിന് കോടികളുടെ നഷ്ടംഉണ്ടാക്കുന്ന കമ്പനികളെ ഇനിയെങ്കിലും തിരിച്ചറിയണം.
സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളെ മാലിന്യ സംസ്‌കരണത്തിന്റെ ചുമതല ഏല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്‌കരണത്തിനുള്ള കരാര്‍ ഏറ്റെടുക്കുവാന്‍ എല്ലാ പൊതുമേഖല സ്ഥാപനങ്ങളും തയ്യാറാണ്. എന്നാല്‍ കൊച്ചി കോര്‍പ്പറേഷന്‍ നടപടി വൈകിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ കമ്പനികള്‍ സര്‍ക്കാരിന്റെ പണം നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ കമ്പനികള്‍ക്കെതിരെ നിരവധി പരാതികള്‍ ഉണ്ട്. സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും ഇത് കണ്ടില്ലെന്ന് നടിക്കുന്നു. തിരഞ്ഞെടുത്ത ജനങ്ങളോടുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തം സംബന്ധിച്ച അന്വേഷണം വിജിലന്‍സ് കാര്യക്ഷമമായി നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബംഗാളിലെ പാർട്ടി ഗുണ്ടകൾ നടത്തുന്ന ക്രൂരതകൾ വിവരിച്ച് ഡോ സി വി ആനന്ദബോസ് കർമ്മ ന്യൂസിൽ. സന്ദേശ് ഗേലിയടക്കമുള്ള പാർട്ടി…
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്.…
ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് മത്സ്യവുമായി…
ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…
ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…
കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…