തിരുവനന്തപുരം. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനിയുടെയും മരണത്തിനിടയാക്കിയ കാര്‍ അപകടം സംഭവിക്കുന്ന സമയത്ത് അമിതവേഗത്തിലായിരുന്നുവെന്ന് ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴി. ഇത് സംബന്ധിച്ച മൊഴി ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി കോടതിയില്‍ നല്‍കി. കാറോടിച്ചിരുന്നത് പാലക്കാട് സ്വദേശിയായ അര്‍ജിന്‍ നാരായണനാണ്.
ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച കേസിലെ ഏക പ്രതിയും അര്‍ജുനാണ്. പ്രതിയായ അര്‍ജുനെ ലക്ഷ്മികോടതിയല്‍ തിരിച്ചറിഞ്ഞു. മകളുടെ പേരിലുള്ള പൂജയ്ക്കായി തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തല്‍ പോയി വരുമ്പോഴായിരുന്നു അപകടം. പൂജയ്ക്ക് ശേഷം 2018 സെപ്റ്റംബര്‍ 24ന് രാത്രി തിരിച്ചു. 25ന് പുലര്‍ച്ചെ 12.15ന് ചാലക്കുടിയിലായിരുന്ന കാര്‍ 3.30ന് തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടത്തില്‍ പെട്ടു.
അപകടത്തില്‍ ബോധം നഷ്ടപ്പെട്ട തനിക്ക് ദിവസങ്ങള്‍ക്ക് ശേഷമാണ് ബോധം ലഭിച്ചതെന്നും ലക്ഷ്മി കോടതിയില്‍ പറഞ്ഞു. അപകടവിവരം പോലീസില്‍ അറിയിച്ചത് താനായിരുന്നുവെന്ന് ലക്ഷ്മിയുടെ സഹോദരനും മൊഴി നല്‍കി. അര്‍ജുനെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിനും മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കുമാണ് കേസ്.
ഒരു കുഞ്ഞിന് വീട്ടിൽ പോലും സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത നാടായി മാറി കേരളമെന്ന് ഡോ. അനുജ ജോസഫ്. ഇവിടെ എന്തും…
ഹരിപ്പാട്: ബാങ്കോക്കിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൊല്ലം തഴവ കുതിരപ്പന്തി വേണാട്ടുശ്ശേരിൽ സൗപർണികയിൽ…
കൊച്ചി : ഫ്ലാറ്റിൽ നിന്ന് നവജാതശിശുവിനെ എറിഞ്ഞു കൊന്ന സംഭവം, യുവതിയുടെ ആൺ സുഹൃത്തിനെതിരെ കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി…
കുമളി∙ മൂന്നംഗ കുടുംബത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ കടബാധ്യതയെന്ന് സൂചന. പുതുപ്പള്ളി പുതുപ്പറമ്പിൽ ജോർജ് പി.സ്കറിയ…
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിന് പിന്നാലെ സ്ത്രീധനത്തിന്റെ പേരിലുള്ള മർദനവും പീഡനവും വീണ്ടും ചർച്ചയാവുകയാണ്. ശരണ്യ എം ചാരു എന്ന എന്ന…
കോഴിക്കോട്: ആറാം വിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് പകരം നാലുവയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി…