കൊച്ചി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംവിധായകന്‍ ലിജിഷ് മുല്ലേഴത്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മുമ്പ് വിഷയത്തില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിരുന്നു. അതേസമയം അവര്‍ഡ് നിര്‍ണയത്തില്‍ സംവിധായകന്‍ രജ്ഞിത്ത് ഇടപെട്ടന്ന് ആരോപിച്ച് സംവിധായകന്‍ വിനയനും രംഗത്തെത്തിയിരുന്നു.
ആരോപണത്തില്‍ ഹര്‍ജിക്കാരന് തെളിവുകള്‍ ഒന്നും ഹാജരാക്കുവാന്‍ സാധിച്ചില്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി കോടതി തള്ളിയത്. അതേസമയം വിനയന്‍ ആരോപണം ഉന്നയിച്ചത് ചില ജൂറി അംഗങ്ങളെ ഉദ്ധരിച്ചായിരുന്നു. വിഷയത്തില്‍ വിനയന്‍ സര്‍ക്കാരിന് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ പുരസ്‌കാരം ലഭിച്ചവരും കലാകാരന്മാരാണെന്നും അവാര്‍ഡ് സ്റ്റേ ചെയ്യുവാന്‍ കോടതിയെ സമീപിക്കില്ലെന്നുമായിരുന്നു വിനയന്‍ പറഞ്ഞത്.
എന്നാല്‍ പിന്നീട് ആകാശത്തിന് താഴെ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ലിജീഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിനയന്‍ സര്‍ക്കാരിന് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. അതേസമയം വിനയന് പരാതി ഉണ്ടെങ്കില്‍ വിനയന്‍ കോടതിയെ സമീപിക്കട്ടെ എന്നാണ് കോടതി പറഞ്ഞത്.
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…
വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…
ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…