കണ്ണൂർ : ജോലി വാഗ്ദാനം നല്‍കി ഒമാനിലേക്ക് കടത്തിയ എഴോം സ്വദേശിനിക്ക് കേന്ദ്രമന്ത്രിയുടെ ഇടപെടലില്‍ മോചനം. ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് ജോലി വാഗ്ദാനം നല്‍കി ഒമാനിലേക്ക് കടത്തിയ ഏഴോം നെരുവമ്പ്രം സ്വദേശിനി പി.പി. സോളിയാണ് കേന്ദ്രമന്ത്രി വി. മുരളീധരന്റെയും ഭാരത എംബസിയുടെയും ഇടപെടലില്‍ നാട്ടിലെത്തിയത്.
ബെംഗളുരുവിൽ ഹോട്ടൽ നടത്തിവരികയായിരുന്ന സോളിയെ ആശുപത്രിയിൽ റിസപ്ഷനിസ്റ്റ് ജോലി നൽകാമെന്ന് പറഞ്ഞാണ് ഒമാനിൽ എത്തിച്ചത്. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി പി.എ. ജമാലുദ്ദീൻ വഴിയാണ് യുവതിക്ക് ജോലി വാഗ്ദാനം ലഭിച്ചത്.
കഴിഞ്ഞവർഷം ഡിസം. 23 നാണ് സോളി ഒമാനിൽ എത്തിയത്. ഇതിന് പിന്നാലെ 800 റിയാലിന് ഇവരെ ഏജന്റിന് വിറ്റു. ഏജന്റ് പിന്നീട് 1500 റിയാലിന് ഒമാൻ സ്വദേശിക്ക് വീട്ടുജോലിക്കായി കൈമാറി. താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ യുവതി ഇന്ത്യൻ എംബസിയിൽ അഭയം പ്രാപിക്കുകയായിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നിർദ്ദേശപ്രകാരം എംബസി നടപടികൾ വേഗത്തിലാക്കിയതൊടെയാണ് സോളി ജന്മനാട്ടിൽ തിരിച്ചെത്തിയത്.
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…