ലക്‌നൗ. ഭാഷാപരമായ അതിർ വരമ്പുകൾ ഭേദിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. നിർദ്ദിഷ്ട പ്രാദേശിക ഭാഷകളിലായി നിഘണ്ടു പുറത്തിറക്കി സർക്കാർ. 76,000 വാക്കുകൾ ഉൾക്കൊള്ളിച്ചുകൊണ്ട്, നാല് വാല്യങ്ങളിലായാണ് സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതിന് പിന്നിൽ. പ്രാദേശിക ഭാഷകൾക്ക് കൂടുതൽ പ്രചാരം നൽകാനും കുട്ടികൾക്ക് കൂടുതൽ അടുത്തറിയുന്നതിനും അവസരമൊരുക്കുകയാണ് സർക്കാരിന്റൈ ലക്ഷ്യം.
സംസ്ഥാനത്തുടനീളമുള്ള പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള അദ്ധ്യാപകർക്ക് ഇവ ഉടൻ തന്നെ വിതരണം ചെയ്യും. ഘട്ടം ഘട്ടമായി ഇത് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും. പുതിയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായാണ് നിഘണ്ടു അച്ചടിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഹിന്ദിയിലും ഇംഗ്ലീഷിലും ക്ലാസുകളെടുക്കുന്നതിലുപരി കുട്ടികളെ സഹായിക്കാൻ പ്രാദേശിക ഭാഷകൾക്ക് കഴിയും. ഭാഷപരമായ അതിർവരമ്പുകളെ ഭേദിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കാൻ ഈ ഭാഷ നിഘണ്ടുവിനാകുമെന്ന് സംസ്ഥാന വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി നവൽ കിഷോർ പറഞ്ഞു. കുട്ടികൾ സംസാരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഭാഷയിൽ അദ്ധ്യാപകർ വിഷയങ്ങൾ വിശദീകരിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് വിഷയങ്ങൾ നന്നായി മനസ്സിലാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂർ : ജയിൽ മോചിതനായി എത്തിയ ഗുണ്ടാനേതാവിനെ വരവേൽക്കുകയും അത് റീലാക്കി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ്. സംഭവത്തിൽ…
ഇരുപത്തിനാലുകാരിയായ ഗര്‍ഭിണി നാലു വയസ്സുള്ള മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഭാര്യയെ കാണാനില്ലെന്നു യുവാവ്…
ന്യൂഡൽഹി : രണ്ട് ദശാബ്ദക്കാലം ഇന്ത്യൻ ഫുട്‌ബോളിൽ നിറഞ്ഞുനിന്ന സുനിൽ ഛേത്രി വിരമിക്കുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് 39…
പന്തീരാങ്കാവിൽ നവവധുവിനെ ആക്രമിച്ച കേസിലെ പ്രതിയായ രാഹുൽ മുൻപ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് അമ്മ. ഈരാറ്റുപേട്ടയിലെ പെൺകുട്ടിയുമായി റജിസ്റ്റർ വിവാഹം…
കുമളി : കേരള റജിസ്ട്രേഷൻ നമ്പറിലുള്ള കാറിൽ മൂന്നംഗ സംഘത്തെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് കമ്പത്താണ് സംഭവം. പൊലീസ്…
ടി ടി അറിന് നേരെ വീണ്ടും ആക്രമണം. ബാംഗ്ലൂർ കന്യാകുമാരി എക്സ്പ്രസിലാണ് ആക്രമണം ഉണ്ടായത്. രണ്ടുപേരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.…