kerala

കേരളത്തിലെ താലിബാന്‍ പ്രതിനിധിയുടെ ശബ്ദം, കേരളത്തിലും ഇമ്മാതിരി വര്‍ഗ്ഗീയ മത വാദികള്‍ ഉണ്ടെന്നത് കണ്ണ് തുറന്ന് കാണണം; ജസ്ല മാടശ്ശേരി

താലിബാനിസത്തിന്റെ പ്രത്യേകതകള്‍ വിവരിച്ചുകൊണ്ടുള്ള യുവവൈന്റെ വീഡിയോയ്‌ക്കെതിരെ ആക്റ്റിവിസ്റ്റ് ജസ്ല മാടശ്ശേരി. കേരളത്തിലെ താലിബാന്‍ പ്രതിനിധിയുടെ ശബ്ദമാണിതെന്നും കേരളത്തിലും ഇമ്മാതിരി വര്‍ഗ്ഗീയ മത വാദികള്‍ ഉണ്ടെന്നത് കണ്ണ് തുറന്ന് കാണണം എന്നും ജസ്ല ഫേസ്‌ബുക്കില്‍ കുറിച്ചു. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തെ ന്യായികരിക്കുന്ന ഒരു മലയാളിയുടെ പ്രഭാഷണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

‘കേരളത്തിലെ താലിബാന്‍ പ്രതിനിധിയുടെ ശബ്ദം. കേള്‍ക്കണം. മനസ്സിലാക്കണം. കേരളത്തിലും ഇമ്മാതിരി വര്‍ഗ്ഗീയ മത വാദികള്‍ ഉണ്ടെന്നത് കണ്ണ് തുറന്ന് കാണണം. കുറിച്ച്‌ വെച്ചോളൂ. ഇത്തരം പാസീവ് സെല്‍സ് അപകടമാണ്’, വീഡിയോ പങ്കുവെച്ച്‌ കൊണ്ട് ജസ്ല ഫേസ്‌ബുക്കില്‍ കുറിച്ചു.

താലിബാന്‍ അധിനിവേശത്തെ ‘വിസ്മയമാക്കി’ പ്രചരിപ്പിക്കുന്ന മലയാളിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ഒപ്പം ചൂഷകരായ ഒരു സമ്ബത്ത് വ്യവസ്ഥയ്‌ക്കെതിരെ ഒരു പുതിയ ലോകം കെട്ടിപൊക്കുന്നവരാണ് താലിബാനെന്നും യുവാവ് പറയുന്നു. ഇസ്ലാമിക ലോകം അടുത്തെത്തിയിരിക്കുന്നു എന്നതരത്തിലുള്ള വാക്കുകള്‍ക്കാണ് അദ്ദേഹം കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. കേരളത്തില്‍ താലിബാനിസ്റ്റുകള്‍ ഉണ്ടെന്ന ഏറ്റവും അടുത്ത തെളിവാണ് അദ്ദേഹത്തിന്റെ ഈ വീഡിയോ സൂചിപ്പിക്കുന്നത്.

വീഡിയോയുടെ പ്രസക്ത ഭാഗങ്ങള്‍…

അഫഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാം, ജോലിക്ക് പോകാം .എന്നാല്‍ ഞങ്ങളുടെ പേരില്‍ കല്ലുവെച്ച നുണകളാണ് മാധ്യമങ്ങള്‍ പങ്കുവെക്കുന്നത്. സ്ത്രീകള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം ഉണ്ട്. പുറത്തിറങ്ങുമ്പോള്‍ ഹിജാബ് ധരിക്കണെമെന്ന് മാത്രം. താലിബാന്‍ എന്നത് ഒരു ഭീകര സംഘടനയാണെന്ന് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണ്. മുസ്ലിംങ്ങളടക്കം ഇത് വിശ്വസിക്കുന്നു. എന്നാല്‍ അവിടെ ആളുകള്‍ പട്ടിണികിടന്ന് മരിക്കുന്നതോ, അമേരിക്കയുടെ അധിനിവേശം നടത്തിയിട്ടും , പരസ്പരം യുദ്ധം ചെയ്ത് മരിക്കുന്നതോ അല്ല മാധ്യമങ്ങള്‍ക്ക് വിഷയം . സ്ത്രീകള്‍ തലമറയ്ക്കുന്നതോ, മദ്യം നിരോധിക്കോ ,ഡാന്‍സ്ബാറുകള്‍ നിരോധിക്കോ, വ്യഭിചാരം നിരോധിക്കുകയോ.. സിനിമ എന്ന ആഭാസം നിരോധിക്കുമോയെന്ന ആശങ്കകളാണ് മാധ്യമങ്ങള്‍ക്കുള്ളത്.

താലിബാന്‍ ഒരിക്കലും അധികാരത്തിന് വേണ്ടി കൊന്നൊടുക്കിയ ചരിത്രമില്ല. അവിടെയുള്ള വിദ്യാര്‍ത്ഥി സമൂഹത്തെ രക്ഷിക്കുക എന്നതാണ് താലിബാന്റെ പ്രധാന ലക്ഷ്യം. എത്ര മനോഹരമായിട്ടാണ് താലിബാന്‍ അഫ്‌ഗാന്‍ കീഴടക്കിയത്. ഇനിയുള്ള നാളുകള്‍ സമാധാനത്തിന്റെ നാളുകളാണ്. വളരെ സമാധാനത്തോടും പരിഹാസ രൂപേണയുമാണ് അദ്ദേഹം കാര്യങ്ങള്‍ അവതരിപ്പിച്ചത് ഏറെ ഗൗരവമുള്ളതാണ്. മാധ്യമങ്ങളെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചാണ് അദ്ദേഹം തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്.

Karma News Network

Recent Posts

തിരുവനന്തപുരത്ത് കാണാതായ വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ, മൃതദേഹം നായ്ക്കൾ ഭക്ഷി ച്ചു

കിളിമാനൂരിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവ്നായകൾ…

29 mins ago

രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

പന്തീരാങ്കാവ് ​ഗാർഹിക പീഡനത്തിൽ പ്രതിയായ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിം​ഗപ്പൂർ…

60 mins ago

വയ്യാതെ കിടക്കുമ്പോൾ ആണ് കുഞ്ഞുങ്ങളുടെ സ്നേഹം മനസിലാവുന്നത്, വലിയ ആ​ഗ്രഹമായിരുന്നു ഒരു തട്ടുകട, മണി പറഞ്ഞത്

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച്…

2 hours ago

കണക്കിന് വട്ടപ്പൂജ്യം നേടിയ ആര്യകൊച്ചിന് ഐഎഎസ്-ഐപിഎസുകാരിയും ആവാം, അടിച്ചുമാറ്റൽ സർവ്വീസിലും പോക്രിത്തരം സർവീസിലും ആണെന്ന് മാത്രം- അഞ്‍ജു പാർവതി

മേയർ ആര്യ രാജേന്ദ്രൻ, മുൻ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം, എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് എന്നിവരെ പരോക്ഷമായി…

2 hours ago

സരിത മക്കളെ വളർത്തിയത് സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും വില മനസ്സിലാക്കി, ചർച്ചയായി ശ്രാവണിന്റെ പോസ്റ്റ്

നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനായ ഡോ. ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയിരുന്നു. ചെറുതും…

3 hours ago

മമ്മൂട്ടി അടിമുടി മനുഷ്യത്വമാണ്, നമ്മുടെ അഭിമാനമാണ്- ഹരീഷ് പേരടി

മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ പുഴു എന്ന ചിത്രവും സൈബർ ലോകത്തെ ചർച്ചകളിൽ നിറയുകയാണ്. 2022-ൽ പുറത്തിറങ്ങിയ ഒട്ടേറെ ചർച്ചകൾക്ക് വിധേയമായ 'പുഴു'…

3 hours ago