തിരുവനന്തപുരം. സില്‍വര്‍ലൈന്‍ പദ്ധതിക്കായി സര്‍ക്കാര്‍ ചിലവാക്കിയ 57 കോടി രൂപയ്ക്കും കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന കേസുകള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ സമാധാനം പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ ഇതുവരെ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡിപിആര്‍ തയ്യാറാക്കുവാന്‍ ഫ്രഞ്ച് കമ്പനിക്ക് 22.27 കോടി നല്‍കി. ഭൂമി ഏറ്റെടുക്കുവാന്‍ നിയോഗിച്ച ഉദ്യോഗസ്ഥന്‍മാര്‍ക്കും ഓഫീസ് പ്രവര്‍ത്തനത്തിനുമായി 20 കോടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. 197 കിലോമീറ്ററില്‍ 6737 മഞ്ഞക്കുറ്റികള്‍ സ്ഥാപിക്കാന്‍ 1.48 കോടി ചെലവായി എന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിക്കായി ഏറ്റെടുക്കുമെന്ന് പറഞ്ഞ സ്ഥലത്തെ ജനങ്ങളുടെ ജീവിതം പരിതാപകരമാണ്. ഈ സ്ഥലം ഇനി മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. ബാങ്ക് വായ്പ, വിദേശ യാത്ര, വിവാഹം എല്ലാം മുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. 11 ജില്ലകളിലായി 250 കേസുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ കോടതി കയറി ഇറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…