കരുവന്നൂർ തട്ടിപ്പിന് ഇരയായി പണം നഷ്ടമായതിന് പിന്നാലെ ദയാവധത്തിന് അപേക്ഷ നൽകിയ ജോഷിയുടെ പണം ഈ മാസം മുപ്പതിന് മുമ്പ് തന്നെ നൽകുമെന്ന് അധികൃതർ. തൊണ്ണൂറ് ലക്ഷം രൂപയിൽ ഇരുപത്തിയെട്ട് ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചത്. ബാക്കി പണം ആവശ്യപ്പെട്ട് ജോഷി വീണ്ടും സമരത്തിനിറങ്ങി.
ഇതോടെയാണ് ബാക്കി തുക കൂടി നൽകാൻ ബാങ്ക് ശ്രമിക്കുന്നത്. ഏപ്രിൽ 30ന് മുൻപ് പണം നൽകാമെന്ന് കഴിഞ്ഞ നാലുമാസം മുമ്പ് മന്ത്രി വി.എൻ വാസവൻ ഉറപ്പ് നൽകിയിരുന്നു. ഇതുവരെയും ഈ പണം പൂർണമായും തിരികെ കിട്ടാത്തതിനെ തുടർന്നാണ് ഇന്ന് കരുവന്നൂർ ബാങ്കിന്റെ മാപ്രാണം ശാഖയിലെത്തി ജോഷി സമരത്തിനൊരുങ്ങി.
ഇതുവരെയും ധാരണ ആകാത്തതിനെ തുടർന്നാണ് ഇന്ന് മാപ്രാണം ശാഖക്കുള്ളിൽ കയറി വസ്ത്രമുരിഞ്ഞ് പ്രതിഷേധിക്കുമെന്ന് ജോഷി ഭീഷണി മുഴക്കിയത്. അതിനെ തുടർന്നാണ് ബാങ്കിന്റെ ഉന്നത അധികൃതരെ വിളിച്ച് ചർച്ച നടത്തിയത്. പിന്നാലെ, മുപ്പതാം തീയതിക്കുള്ളിൽ ജോഷിക്ക് കിട്ടാനുള്ള പണം പൂർണമായും തിരികെ നൽകാം എന്ന ധാരണയിലെത്തുകയായിരുന്നു.
തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ‘റിമാൽ’ എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഈ…
മുംബൈ: താനെ ഡോംബിവാലിയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നാലു പേർ മരിച്ചതായും 56 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് . വ്യാഴാഴ്ച…
തിരഞ്ഞെടുപ്പ് പ്രവചനങ്ങളിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ ജയിക്കും എന്ന് പുറത്ത് വരുമ്പോൾ ഓഹരി വിപണി കുതിച്ചു കയറി. ബിഎസ്ഇ സെൻസെക്സും…
ലഖ്നൗ : നവദമ്പതിമാരുടെ ചുംബനത്തെ ചൊല്ലി വരന്റെയും വധുവിന്റെയും ബന്ധുക്കൾ വിവാഹച്ചടങ്ങിനിടെ ഏറ്റുമുട്ടി. ഉത്തർപ്രദേശിലെ ഹപുരിലുള്ള അശോക് നഗറിലാണ് സംഭവം.…
കോയമ്പത്തൂര്‍: ഭാരതീയാര്‍ സര്‍വകലാശാലയുടെ കോയമ്പത്തൂര്‍ ക്യാമ്പസില്‍ കാട്ടാന ആക്രമണം. സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി ഷണ്‍മുഖം (57) ആണ്…
തൃശൂർ : ജൂൺ നാലിന് ഫലം വരുമ്പോൾ നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്ന് പദ്മജ വേണുഗോപാൽ. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് ഞാൻ…