kerala

മിത്ത് വിവാദത്തിൽ എൻഎസ്എസിന്റേത് അന്തസുള്ള തീരുമാനം, പ്രക്ഷോഭത്തിനില്ല നിയമപരമായി നേരിടുമെന്ന് കെ ബി ​ഗണേഷ്കുമാർ

മിത്ത് വിവാദത്തിൽ അക്രമ സമരത്തിന് ജനങ്ങളെ ഇറക്കാനില്ലെന്നുള്ള അന്തസുള്ള നിലപാടാണ് എൻഎസ്എസ് എടുത്തിരിക്കുന്നതെന്ന് കെ.ബി ഗണേഷ് കുമാർ. എൻ.എസ്.എസിനെ സംബന്ധിച്ച കാര്യങ്ങൾ ജനറൽ സെക്രട്ടറി പറയും. താൻ പറയുന്നത് ശരിയല്ല. മിത്ത് വിവാദവുമായി ബന്ധപ്പെട്ട തുടർ സമരപരിപാടികൾ തീരുമാനിക്കാൻ ഇന്ന് ചേർന്ന നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാമജപ യാത്രക്കെതിരെ കേസെടുത്തതിനെ കുറിച്ച് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗമെന്ന നിലയിലെ പ്രതികരണം ചോദിച്ചപ്പോൾ ഗണേഷ് കുമാറിൻറെ മറുപടിയിങ്ങനെ- “നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ജനറൽ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞതാണ് കറക്റ്റ്. അന്തസ്സായ തീരുമാനം എൻ.എസ്.എസ് എടുത്തിട്ടുണ്ട്. ഒരു അക്രമ സമരത്തിലൂടെ കേരളത്തിലെ മതസൗഹാർദം തകർക്കാതെ എൻ.എസ്.എസ് വളരെ മാന്യമായ തീരുമാനമെടുത്തിട്ടുണ്ട്. നിയമപരമായി തെറ്റുകളെ നേരിടുക എന്നതാണ് എൻ.എസ്.എസിൻറെ നയമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി പറഞ്ഞു”.

ഒരു മുതലെടുപ്പിനും എൻ.എസ്.എസ് കൂട്ടുനിൽക്കില്ല. തെറ്റുകണ്ടാൽ നിയമത്തിൻറെ വഴി സ്വീകരിക്കുക എന്നതാണ് ശരിയെന്നും ഗണേഷ് കുമാർ പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിശബ്ദനാണോ എന്ന ചോദ്യത്തിന് അതൊന്നും താൻ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹത്തെ കാണുമ്പോൾ ചോദിച്ചാൽ മതിയെന്നും ഗണേഷ് കുമാർ മറുപടി നൽകി.

എ.എൻ ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് ഡയറക്ടർ ബോർഡ് യോഗത്തിനു ശേഷം എൻ.എസ്.എസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. സ്പീക്കർ മിത്ത് പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സംസ്ഥാന സർക്കാർ സ്പീക്കർക്കെതിരെ യുക്തമായ നടപടിയെടുക്കണമെന്നുമാണ് എൻ.എസ്.എസ് ആവശ്യപ്പെട്ടത്. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ നിയമപരമായി മുന്നോട്ടുപോകുമെന്നും എൻ.എസ്.എസ് അറിയിച്ചു.

സ്പീക്കറുടെ വിശദീകരണം ഉരുണ്ടുകളിയാണെന്നാണ് എൻ.എസ്.എസ് വിലയിരുത്തൽ. എന്നാൽ തുടർ പ്രതിഷേധ പരിപാടികൾ എങ്ങനെയായിരിക്കുമെന്ന് വാർത്താക്കുറിപ്പിൽ പറയുന്നില്ല. പ്രതിഷേധത്തെ സംബന്ധിച്ച് യോഗത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായി എന്നാണ് സൂചന. എൻ.എസ്.എസ് ഉപാധ്യക്ഷൻ സംഗീത് കുമാർ സമർപ്പിച്ച ഹരജി ഹൈക്കോടതിയിലായതിനാൽ, കോടതിയുടെ പരാമർശം വരട്ടെ എന്ന നിലപാടിലാണ് എൻ.എസ്.എസ്.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

5 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

6 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

7 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

7 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

7 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

8 hours ago