തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയിൽ സംശയങ്ങൾ നീളുന്നത് മുഖ്യമന്ത്രിയിലേയ്‌ക്കാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേസ് അട്ടിമറിക്കാൻ പലപ്പോഴായി പിണറായി വിജയൻ ശ്രമിച്ചു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു.
ശിവശങ്കർ മുഖ്യമന്ത്രിയുടെ പ്രതിപുരുഷനാണെന്നും ലൈഫ് മിഷൻ അഴിമതിയിൽ സർക്കാരിനുള്ള പങ്ക് എന്താണെന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ തുറന്നടിച്ചു. ഇരുപത് കോടിയുടെ ധനസഹായം ലൈഫ് മിഷന് നൽകിയതിലാണ് ഭീമമായ കോഴ നടന്നിരിക്കുന്നത്. നാലു കോടിയിലധികം രൂപ ഈ ഇനത്തിൽ കൈക്കൂലി ആയി നൽകിയെന്നാണ് കേസ്.
അതിൽ വലിയ ഒരു തുക കൈപ്പറ്റിയിരിക്കുന്നത് ശിവശങ്കരനാണ്. ലൈഫ് മിഷൻ കോഴക്കേസ് ഇഡി അന്വേഷിക്കാൻ ആരംഭിച്ച സമയത്ത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ലൈഫ് മിഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും വിജിലൻസ് പിടിച്ചെടുത്തിരുന്നു. അതിനുശേഷം, ലൈഫ് മിഷനുമായി ബന്ധപ്പെട്ട് അന്വേഷങ്ങൾ തടസ്സപ്പെടുത്താൻ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…