തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗ കേസ് ഫുള്‍ ബെഞ്ചിലേക്ക് മാറ്റിയ ലോകായുക്ത ജഡ്ജിമാര്‍ മുഖ്യയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി കേസിലെ ഹര്‍ജിക്കാരന്‍. ഹര്‍ജിക്കാരന്‍ എന്ന നിലയില്‍ തനിക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ആര്‍എസ് ശശികുമാര്‍ പ്രതികരിച്ചു. കേസില്‍ ന്യായന്യായങ്ങള്‍ പറയാതെയാണ് ലോകായുക്ത ഫുള്‍ ബെഞ്ചിലേക്ക് കേസ് വിട്ടത്.
കഴിഞ്ഞ ചുവ്വാഴ്ചയാണ് ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത്. എന്നാല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും ലോകയുക്തയുടെ പേരുണ്ടായിരുന്നില്ല. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം നല്‍കിയ വിധി മാര്‍ച്ച് 31നാണ് ഉണ്ടായത്. വിരുന്നിലേക്ക് ലോകായുക്തയെയും ഉപലോകായുക്തയെയും ലക്ഷണിച്ചുവെന്നും അവര്‍ പങ്കെടുത്തുവെന്നുമാണ് ആരോപണം.
ജുഡീഷ്യറിയെ അവഹേളിക്കുന്ന നടപടിയാണ് പരിപാടിയില്‍ ലോകായുക്തതയും ഉപലോകായുക്തയും പങ്കെടുത്തതിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. ഈ നടപടി ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുവാന്‍ മാത്രമാണ് കാരണമായത്. മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായി നടപടി സ്വീകരിച്ചതിന്റെ നന്ദി സൂചകമായിട്ടാണ് ഇരുവരെയും ക്ഷണിച്ചത്. ക്ഷണിച്ചാല്‍ പോലും പരിപാടിയില്‍ നിന്നും വിട്ട് നില്‍ക്കണമായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…