തിരുവന്തപുരം ലുലു മാൾ വൻനിയമ കുരുക്കിലേക്ക്. പണി പൂർത്തിയായ തിരുവന്തപുരം ലുലു മാളിനു കമ്പ്ളീഷൻ സർട്ടിഫികറ്റ് തിരുവന്തപുരം കോർപ്പറേഷൻ നിരസിച്ചു. ലുലു മാളിന്റെ അവശേഷിക്കുന്ന അവസാന ഘട്ട നിർമ്മാണം നടത്തിവരുമ്പോൾ തിരുവന്തപുരം കോർപ്പറേഷൻ കെട്ടിട നിർമ്മാണ പെർമിറ്റ് പുതുക്കി നല്കുന്നതും നിരസിച്ചു. ഇതിനെതിരേ ലുലു മാൾ ഉടമസ്ഥൻ കേരള ഹൈക്കോടതിയേ സമിപിച്ചു.
തിരുവന്തപുരം ലുലു മാൾ 2.64 ലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്താണ് നിർമ്മാണം പൂർത്തിയാകുന്നത്. മാൾ ഉല്ഘാടനം നടത്തുവാൻ തീരുമാനിച്ചിരിക്കെയാണ് ഇപ്പോൾ നിയമ കുരുക്കിലും കെട്ടിട നിർമ്മാണ നിയമങ്ങൾ ലംഘിച്ചു എന്ന കേസിലും പെട്ടിരിക്കുന്നത്. ഹൈക്കോടതിയിൽ ലുലു മാൾ നിർമ്മാണത്തിലെ നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഉള്ള ഹരജിയിൽ വിധി വന്നിട്ടില്ല.
തിരുവന്തപുരം ലുലു മാൾ നിർമ്മിക്കാൻ കേരളാ സ്റ്റേറ്റ് എൻ വിയോണ്മെന്റ് ഇമ്പാക്ട് അസ്സസ്മെന്റ് അതോറിറ്റിയാണ് അനുമതി നല്കിയിട്ടുള്ളത്. കേരളത്തിലെ ഈ അതോറിറ്റിക്ക് 1.5 ലക്ഷം സ്ക്വർ മീറ്റർ വിസ്തൃതിയിൽ കെട്ടിടം പണിയാൻ അനുമതി നല്കാനേ അധികാരമുള്ളു. ഈ അധികാരം ഉപയോഗിച്ച് ഇവർ നല്കിയതാവട്ടേ 2.64 ലക്ഷം സ്ക്വയർ മീറ്റർ കെട്ടിടം നിർമ്മിക്കാൻ. യതാർഥത്തിൽ 1.5 ലക്ഷം മുകളിൽ ഉള്ള കെട്ടിടം പണിയാൻ കേന്ദ്ര സർക്കാരിന്റെ അനുമതി വേണം. കേന്ദ്ര വനം പരിസ്ഥിതി വകുപ്പാണ് അനുമതി നല്കേണ്ടത്. ഈ അനുമതി ലഭിക്കാൻ അനവധി കടമ്പകൾ കൃത്യമായി പാസാകേണ്ടതിനാൽ കെട്ടിട നിർമ്മാണക്കാർ അത് ചെയ്തില്ല. കുറുക്കു വഴി നോക്കി സംസ്ഥാനത്തിന്റെ അനുമതി വാങ്ങി മാൾ പണിയുകയായിരുന്നു. ഈ കേസിൽ ഹൈക്കോടതിയിൽ ലുലു മാൾ അധികൃതർ ബോധിപ്പിച്ചത് ടൗൺ ഷിപ്പാണ് പണിയുന്നത് എന്നാണ്. എന്നാൾ ടൗൺ ഷിപ്പിനു അനുമതി നല്കിയിട്ടില്ലെന്ന് തിരുവന്തപുരം കോർപ്പറേഷൻ ഹൈക്കോടതിയേ അറിയിച്ചതോടെ ആ വാദവും പൊളിയുകയായിരുന്നു
ലുലു മാളിലേക്ക് വെള്ളം വൈദ്യുതി എന്നീ കണക്ഷനുകൾ ലഭിക്കണം. അത് ലഭിക്കണമെങ്കിൽ കോർപ്പറേഷൻ കപ്ളീഷൻ സർട്ടിഫികറ്റ് നല്കണം. ഹൈക്കോടതിയിൽ അതീവ ഗുരുതരമായ കേസ് നിലനില്ക്കുന്നതിനാൽ അനധികൃതമായി ലൈസൻസ് നല്കിയാൻ പിന്നീട് ഒപ്പിടുന്ന ഉദ്യോഗസ്ഥൻ കുടുങ്ങും. അനധികൃത കെട്ടിട നിർമ്മാനവുമായി ബന്ധപ്പെട്ട കേന്ദ്ര വനം പരിസ്ഥിതി നിയമത്തിൽ 5 കൊല്ലം കഠിന തടവുവരെ ഇത്തരം ഉദ്യോഗസ്ഥർക്ക് പിൻ കാലത്ത് കേസ് വന്നാൽ ലഭിക്കാം. കെട്ടിടം പൊളിക്കേണ്ടിവന്നാൽ ആ ചിലവും അനുമതി നല്കി ഒപ്പിട്ട ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കാനും വ്യവസ്ഥയുണ്ട്. അതിനാൽ തന്നെ ലുലു മാളിന്റെ കാര്യത്തിൽ സർക്കാരുകൾ കൈ അയച്ച് കണ്ണടക്കുമ്പോൾ ഉദ്യോഗസ്ഥ വൃന്ദം ഭയന്ന് മുട്ട് കൂട്ടിയിടിക്കുകയാണ്. വൈദ്യുതി കിട്ടുന്നില്ല. വെള്ളം കിട്ടുന്നില്ല, ഫോൺ ഗ്യാസ് കണക്ഷനുകൾ ഇല്ല..ഫയർ ആന്റ് സേഫ്റ്റി ലൈസൻസ് കിട്ടുന്നില്ല.
2000 കോടി രൂപയോളം തിരുവന്തപുരം ലുലു മാളിനു മുടക്കി എന്നാണ് പറയുന്നത്. അനശ്ചിതത്വം തുടരുമ്പോൾ ആണ് ലുലു മാൾ ഡയറക്ടർ നിഷാദ് എം എ എന്നയാൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ലുലു മാൾ ഇന്റർ നാഷ്ണൽ ഡയർക്ടർ ആണ് നൗഷാദ്. നിലവിൽ ഹൈക്കോടതിയിൽ ലുലു മാളിനെതിരേ നിലനില്ക്കുന്ന കേസ് അടിയന്തിരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ട് ഇന്റേറിയം ആപ്ലികേഷനാണ് ഫയൽ ചെയ്തിരിക്കുന്നത്. പെറ്റീഷന്റെ ആദ്യ പാരഗ്രാഫിൽ തന്നെ പറയുന്നത് സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകൾക്കെതിരേ ഉള്ള ആരോപണം ആണ്. ലുലു മാളിനെതിരേ ആരോപണം ഉന്നയിക്കുന്നു എന്നാണ്
ഹൈക്കോടതിയിൽ ഉള്ള റിട്ട് ഹരജി വലിയ തടസങ്ങൾ ആണ് പദ്ധതിക്ക് ഉണ്ടാക്കുന്നത് എന്ന് ലുലു അധികൃതരുടെ ഹരജിയിൽ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…
ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…
കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…
തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…
കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…