കോഴിക്കോട്: സോഷ്യല്‍ മീഡിയകള്‍ സ്ത്രീകള്‍ക്ക് വളരെ അധികം ശ്രദ്ധിച്ച് ഉപയോഗിക്കേണ്ട ഒന്നാണ്. കഴുകന്‍ കണ്ണുകളുമായി ഒരവസരം കിട്ടിയാല്‍ റാഞ്ചാന്‍ തക്കം പാര്‍ത്ത് പലരും കാത്തിരിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ അറിയാമെങ്കിലും പല പെണ്‍കുട്ടികളും സോഷ്യല്‍ മീഡിയകളിലെ ചതിക്കുഴിയില്‍ പോയി ചാടാറുണ്ട്. മറ്റൊന്നും ചിന്തിക്കാതെ തന്റെ സ്വകാര്യ ചിത്രങ്ങളും ശരീരവും സോഷ്യല്‍ മീഡിയകളിലൂടെ പരിചയപ്പെട്ടവര്‍ക്ക് പോലും പങ്കുവെയ്ക്കുന്നു. എന്നാല്‍ പിന്നീട് ഇത് ഉണ്ടാക്കുന്ന നാണക്കേടും പൊല്ലാപ്പും അവര്‍ അപ്പോള്‍ ചിന്തിക്കുന്നില്ല. വീഡിയോ ദൃശ്യങ്ങള്‍ കാട്ടി പീഡനവും ഭീഷണിയും വരെ നടക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ കോഴിക്കോട് നിന്നും പുറത്ത് എത്തുന്നത്.
മകളുടെ സ്വകാര്യ വീഡിയോ കാണേണ്ടി വന്ന അമ്മയുടെ അവസ്ഥ ചിന്തിക്കാന്‍ പോലും സാധിക്കില്ല. ബന്ധത്തില്‍ വിള്ളലുണ്ടായപ്പോള്‍ പ്രതികാരം ചെയ്യാനായി പെണ്‍കുട്ടി കാമുകന് അയച്ച് കൊടുത്തിരുന്ന വീഡിയോ അയാള്‍ കുട്ടിയുടെ അമ്മയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു. പത്ത് മാസം ചുമന്ന് പ്രസവിച്ച മകളുടെ സ്വകാര്യ വീഡിയോ മറ്റൊരാള്‍ അയച്ച് നല്‍കി കാണേണ്ടി വരുന്ന അമ്മയുടെ മാനസികാവസ്ഥ. സങ്കല്‍പ്പിച്ച് നോക്കാന്‍ പോലും സാധിക്കില്ല. സോഷ്യല്‍ മീഡിയകളില്‍ ചതിക്കുഴികള്‍ ഉണ്ടെന്ന് അത് ഉപയോഗിക്കുന്ന എല്ലാ പെണ്‍കുട്ടികളും മനസിലാക്കേണ്ടതാണ്.
സോഷ്യല്‍ മീഡിയകള്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. പാലക്കാട് കപ്പൂര്‍ പാറച്ചാലില്‍ അഷ്‌കര്‍ എന്ന 23 വയസുകാരനെയാണ് ചെവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. യുവാവ് വിദേശത്ത് ജോലി ചെയ്യുന്ന സമയം 2018ല്‍ സോഷ്യല്‍ മീഡിയകളിലൂടെയാണ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ചാറ്റിംഗിലൂടെ ഇരുവരും അടുക്കുകയായിരുന്നു. ഈ അടുപ്പം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ഇതിനിടെ അഷ്‌കര്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വീഡിയോ ചിത്രീകരിപ്പിക്കുകയും അത് അയച്ച് മേടിക്കുകയും ആയിരുന്നു.
ഇടക്ക് യുവാവുമായി പെണ്‍കുട്ടി തെറ്റി പിരിഞ്ഞു. ഇതോടെ പ്രതികാരം വീട്ടാനായി യുവാവ് പെണ്‍കുട്ടി അയച്ച് നല്‍കിയ സ്വകാര്യ വീഡിയോ കുട്ടിയുടെ അമ്മയ്ക്കും മറ്റ് ചിലര്‍ക്കും അയച്ചുകൊടുത്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. വിദേശത്തുനിന്ന് എത്തിയ യുവാവിനെ എസ്‌ഐ വി.രഘു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ. ഷാജി പാലേരി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജിനോയ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം. 52 ദിവസമാണ് നിരോധനം. മന്ത്രി സജി…
കൊച്ചി: സംസ്ഥാനത്ത് നിർത്താതെ പെയ്യുന്ന കനത്തമഴമൂലം വെള്ളക്കെട്ടിൽ മുങ്ങി കൊച്ചി നഗരം. ബുധനാഴ്ച വൈകീട്ട് പെയ്ത ഒറ്റ മഴയോടെ നഗരത്തിന്റെ…
തൃശ്ശൂര്‍: ആഡംബര കാറിൽ ലഹരി കടത്ത് നടത്തിയ യുവാക്കൾ പിടിയിൽ. കാസര്‍ഗോഡ് കീഴൂര്‍ കല്ലട്ട്ര സ്വദേശി നജീബ് (44), ഗുരുവായൂര്‍…
അഹമ്മദാബാദ്: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാൻ ആശുപത്രിയിൽ. അഹമ്മാബാദിലെ കെഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ താരത്തിന്റെ ആരോഗ്യ…
പോപ്പുലർ ഫ്രണ്ടിന്റെ ഭീകരന്മാർക്ക് വൻ തിരിച്ചടി നല്കി സുപ്രീം കോടതി. നല്കിയ ജാമ്യം റദ്ദാക്കി ഉത്തരവ്.രാജ്യത്തുടനീളം തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ…
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപേ രാജ്യത്ത് ആര് ഭൂരിപക്ഷം നേടും അടുത്ത് അഞ്ച് വർഷം ആരു ഭരിക്കുമെന്നുള്ള അഭിപ്രായ…