സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് റവന്യു മന്ത്രി കെ.രാജന്‍. ആളുകളെ രക്ഷിക്കുക എന്നതിലാണ് പ്രധാന ശ്രദ്ധ. സംസ്ഥാനത്ത് 428 ക്യാമ്പുകള്‍ തുടങ്ങി. എല്ലാ ജില്ലകളിലും കൂടുതല്‍ ക്യാമ്പുകള്‍ തുടങ്ങാന്‍ സൗകര്യം ഏര്‍പ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. മഴക്കെടുതിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. നഷ്ട പരിഹാരം വൈകില്ലെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ സംസ്ഥാനത്ത് 12എന്‍ഡിആര്‍എഫ് ടീമുണ്ട്. ആര്‍മിയുടെ മൂന്ന് ടീമുണ്ട്. ജനങ്ങള്‍ പരാമവധി ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തണമെന്നും നേരത്തെ ദുരന്തമുണ്ടായ പ്രദേശങ്ങളിലേക്ക് ജനങ്ങള്‍ പോകരുതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തിലും മന്ത്രി കെ രാജന്‍ പ്രതികരിച്ചു. ഈ സാഹചര്യത്തില്‍ തര്‍ക്കത്തിനില്ലെന്നും മറുപടി പറയേണ്ട സമയത്ത് പറയാമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ അപ്പോള്‍ തന്നെ ജനങ്ങളെ അറിയിക്കുന്നുണ്ടെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രി കെ രാജന്‍ അഭ്യര്‍ത്ഥിച്ചു.
നീലഗിരി: ഊട്ടിയടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം. തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം. മേയ് 20…
തിരുവനന്തപുരം: തിരുവഞ്ചൂരിന്റെ വീട്ടില്‍ വെച്ച് സോളാര്‍ വിഷയം സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പ്. സമരം അവസാനിപ്പിക്കണമെന്ന് ഇരുമുന്നണികള്‍ക്കും ആഗ്രഹമുണ്ടായിരുന്നെന്നും തിരുവഞ്ചൂരിന്റെ…
ക്‌നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻ്റ് ചെയ്തു. ക്നാനാനായ സഭ അന്ത്യോക്യാ പാത്രിയർക്കീസിന്റേതാണ്…
ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ആയതിന് ശേഷം വാര്‍ത്താസമ്മേളനങ്ങൾ നടത്താത്തതെന്തെന്ന…
തൃശൂർ: അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. മുണ്ടിനീരിന് പകരം നല്കിയത് പ്രെഷറിനുള്ള മരുന്ന്. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി.…
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ എംപി. നേരിട്ടത് ക്രൂര…