മന്ത്രി വീണ ജോർജിനെ വിമർശിച്ചു എന്ന പേരിൽ അറസ്റ്റിലായ ക്രൈം നന്ദകുമാറിനെ റിമാൻഡ് ചെയ്ത് ജയിലിലടച്ചിരുന്നു, അതിനു ശേഷം പോലിസ് രണ്ട് ദിവസം കസ്റ്റഡിയിൽ വിട്ടിരുന്നു. നന്ദകുമാറിന്റെ ഓഫിസിലേക്ക് പോലീസ് നീങ്ങുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കോഴിക്കോട് ഓഫിസിൽ ലാവ്ലിൻ കേസിന്റെ ഫയലുകളുണ്ടെന്ന നിഗമനമാണ് നീക്കത്തിനു പിന്നിൽ. ക്രൈമിന്റെ കൊച്ചി ഓഫിസിൽ നിന്നും ഹാർഡ് ഡിസ്ക്കുകളും മെമ്മറി കാർഡുകളും പോലിസ് എടുത്തു കൊണ്ടുപോയി.
മന്ത്രി വീണ ജോർജിനെക്കുറിച്ച് അശ്ലീല ചുവയോടെ സംസാരിച്ചു എന്ന പേരിലാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. വിഷയത്തിൽ കർമ ന്യൂസിനോട് പ്രതികരിക്കുകയാണ് പിസി ജോർജ്.
പ്രൈവറ്റ് സെക്രട്ടറിയാണോ വീണ ജോർജിന്റെ ഇത്തരം കാര്യങ്ങൾ നോക്കുന്നത്. വീണ ജോർജിന്റെ ഭർത്താവല്ലേ വിഷയത്തിൽ കേസു കൊടുക്കേണ്ടത്. അദ്ദേഹം ഒരു മത നേതാവയതുടൊണ്ട് അദ്ദേഹത്തിന് വിവരമുണ്ട്, അതുകൊണ്ട് അദ്ദേഹം ഇത്തരം മണ്ടത്തരം കാണിക്കില്ലെന്നും പിസി പറയുന്നു. ലാവ്ലിൻ കേസുണ്ടായപ്പോൾ വ്യക്തമായ തെളിവ് കൊടുത്തത് നന്ദകുമാറാണെന്ന് വ്യക്തമായി അറിയാം, അവര് എവിടെപ്പോയാലും തെളിവൊന്നും കിട്ടാൻ പോകില്ല, കോഴിക്കോടു പോയാൽ അവര് കത്തിച്ച ചാരമായിരിക്കും കാണുകയെന്നും പിസി കൂട്ടിച്ചേർത്തു.
കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…
പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…
ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…
പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…
മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…