വീണയുടെ സ്വകാര്യത ഭർത്താവിലോ പ്രൈവറ്റ് സിക്രട്ടറിയിലോ ആഞ്ഞടിച്ച് പി സി ജോർജ്

മന്ത്രി വീണ ജോർജിനെ വിമർശിച്ചു എന്ന പേരിൽ‌ അറസ്റ്റിലായ ക്രൈം നന്ദകുമാറിനെ റിമാൻഡ് ചെയ്ത് ജയിലിലടച്ചിരുന്നു, അതിനു ശേഷം പോലിസ് രണ്ട് ദിവസം കസ്റ്റഡിയിൽ വിട്ടിരുന്നു. നന്ദകുമാറിന്റെ ഓഫിസിലേക്ക് പോലീസ് നീങ്ങുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കോഴിക്കോട് ഓഫിസിൽ ലാവ്ലിൻ കേസിന്റെ ഫയലുകളുണ്ടെന്ന നി​ഗമനമാണ് നീക്കത്തിനു പിന്നിൽ. ക്രൈമിന്റെ കൊച്ചി ഓഫിസിൽ നിന്നും ഹാർഡ് ഡിസ്ക്കുകളും മെമ്മറി കാർഡുകളും പോലിസ് എടുത്തു കൊണ്ടുപോയി.

മന്ത്രി വീണ ജോർജിനെക്കുറിച്ച് അശ്ലീല ചുവയോടെ സംസാരിച്ചു എന്ന പേരിലാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. വിഷയത്തിൽ കർമ ന്യൂസിനോട് പ്രതികരിക്കുകയാണ് പിസി ജോർജ്. വീണ ജോർജിന്റെ കിടപ്പറ രം​ഗങ്ങളില്ല എന്ന് നന്ദ കുമാർ വ്യക്തമായി വീഡിയോയിൽ പറയുന്നുണ്ട്. വെറൊരു വ്യക്തിയുടെ കയ്യിലുണ്ടെന്നാണ് നന്ദ കുമാർ പറയുന്നത്. പിന്നെ എന്തിനാണ് വീണ നാണം വിചാരിക്കുന്നത്. വീണ ജോർജിന് എന്തെങ്കിലും നാണമുണ്ടെങ്കിൽ മന്ത്രി കേസു കൊടുക്കട്ടേ, കേരളത്തിലെ കോടതിക്ക് നന്ദകുമാർ ആരാണെന്നറിയാം, നന്ദ കുമാർ വരുമാനം വർദ്ധിപ്പിക്കാനാണ് ഇത്രയും വൃത്തികേട് നടത്തിയതെന്നാണ് കോടതി പറയുന്നത്, ഇതൊക്കെ ശുദ്ധ വൃത്തികേടാണ്, ലോകത്തിലെ ഏറ്റവും വലിയ കൊള്ളക്കാരനായ മുഖ്യമന്ത്രി മാറിയെന്നാണ് ഇതിലൂടെ മനസ്സിലാക്കുന്നത്. മാധ്യമങ്ങളുടെ എല്ലാം വായ് മൂടിക്കെട്ടിയിരിക്കുകയാണ് പിണറായി. എന്റെ അടുത്ത സുഹൃത്തിനോട് മോശമായി പെരുമാറിയതിൽ താൻ ലജ്ജിക്കുന്നെന്നും ഖേദിക്കുന്നെന്നും പിസി ജോർ‌ജ് കർമ ന്യൂസിനോട് പറഞ്ഞു.

പ്രൈവറ്റ് സെക്രട്ടറിയാണോ വീണ ജോർജിന്റെ ഇത്തരം കാര്യങ്ങൾ നോക്കുന്നത്. വീണ ജോർജിന്റെ ഭർത്താവല്ലേ വിഷയത്തിൽ കേസു കൊടുക്കേണ്ടത്. അദ്ദേഹം ഒരു മത നേതാവയതുടൊണ്ട് അദ്ദേഹത്തിന് വിവരമുണ്ട്, അതുകൊണ്ട് അദ്ദേഹം ഇത്തരം മണ്ടത്തരം കാണിക്കില്ലെന്നും പിസി പറയുന്നു. ലാവ്ലിൻ കേസുണ്ടായപ്പോൾ വ്യക്തമായ തെളിവ് കൊടുത്തത് നന്ദകുമാറാണെന്ന് വ്യക്തമായി അറിയാം, അവര് എവിടെപ്പോയാലും തെളിവൊന്നും കിട്ടാൻ പോകില്ല, കോഴിക്കോടു പോയാൽ അവര് കത്തിച്ച ചാരമായിരിക്കും കാണുകയെന്നും പിസി കൂട്ടിച്ചേർത്തു.