തിരുവനന്തപുരം/ പിസി ജോർജിന്റെ അറസ്റ്റിൽ സുപ്രീം കോടതിയുടെ മാനദണ്ഡങ്ങ ൾ ലംഘിച്ചു. അറസ്റ്റ് ചെയ്യുന്ന വേളയിൽ പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന സുപ്രീം കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ല. അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് പ്രതിയുടെ ഭാഗം കേള്‍ക്കുകയെന്ന നിയമപരമായ അവകാശം നിഷേധിച്ചു. പിസി ജോർജിനെ തിരെ പീഡന കേസിൽ പരാതി നൽകാൻ വൈകിയതിൽ ദുരൂഹത ഉണ്ട്. പി സി ജോർജിന്റെ ജാമ്യ ഉത്തരവിലാണ് കേസിന്റെ വിശ്വാസ്യതയിൽ തന്നെ സംശയം പ്രകടിപ്പിക്കുന്ന കോടതിയുടെ നിരീക്ഷണം.
പിസി ജോർജിനെതിരെ പീഡന കേസിൽ പരാതി നൽകാൻ വൈകിയതിൽ ദുരൂഹത യുണ്ടെന്നു നിരീക്ഷിക്കുന്ന കോടതി, പരാതി നൽകാൻ അഞ്ച് മാസം വൈകിയതിന് വ്യക്തമായ കാരണം ബോധിപ്പിച്ചിട്ടില്ലെന്നും, ഇതെല്ലാം ദുരൂഹത വര്‍ധിപ്പിക്കുന്നതാ ണെന്നും ചൂണ്ടികാട്ടുന്നു. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയു ടെ ജാമ്യ ഉത്തരവിലാണ് ഈ നിരീക്ഷണം ഉള്ളത്.
മുന്‍ മുഖ്യമന്ത്രിയ്ക്കെതിരെയടക്കം സമാന വിഷയത്തില്‍ പരാതി നല്‍കിയ വ്യക്തിയാണ് പരാതിക്കാരി. ഇത്തരം നിയമ നടപടികളെ കുറിച്ച് ധാരണയുള്ള ആളാണ്. തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താത്പര്യത്തോടെ പിസി ജോർജ് തന്നെ കടന്നു പിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നുമാണ് പരാതി. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യാനായി ക്രൈം ബ്രാഞ്ച് ജോർജിനെ വിളിച്ച് വരുത്തുകയും, ഈ ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിറകെ മ്യൂസിയം പൊലീസ് പിസി ജോർജിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…
കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…
ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…
ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…
ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…
കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…