പാലക്കാട്. സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ട് പോയി 75 പവന്‍ സ്വര്‍ണവും ഫോണും കവര്‍ന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടികൂടി. പാലക്കാട് മീനാക്ഷിപുരത്താണ് സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ട് പോയത്. അര്‍ജുന്‍ ആയങ്കിയെ പൂണെയില്‍ നിന്നുമാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. നാല് മാസം മുമ്പ് നടന്ന സംഭവത്തില്‍ 11 സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു.
അതേസമയം കേസിലെ മുഖ്യ സൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയാണെന്ന് പോലീസ് പറയുന്നു. കേസിലേക്ക് നയിച്ച സംഭവം ഉണ്ടാകുന്നത് മാര്‍ച്ച് 26ന് പുലര്‍ച്ചെയാണ്. തമിഴ്‌നാട്ടിലെ മധുരയിലെ ജ്വല്ലറിയില്‍ പ്രദര്‍ശിപ്പിക്കാനായി കൊണ്ടുപോയ സ്വര്‍ണവുമായി റാഫേല്‍ എന്ന വ്യക്തി തിരികെ വരുമ്പോഴായിരുന്നു സംഭവം. ഇയാള്‍ ബസിലാണ് യാത്ര ചെയ്തിരുന്നത്.
തുടര്‍ന്ന് കാറിലെത്തിയ സംഘം ബിസ് തടഞ്ഞ് റഫേലിനെ തട്ടിക്കൊണ്ട് പോയി തമിഴ്‌നാട്ടിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തി മര്‍ദ്ദിക്കുകയും 600 ഗ്രാം സ്വര്‍ണവും പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയുമായിരുന്നു.
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…