മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അമൃത വര്‍ണ്ണനും പ്രശാന്ത് കുമാറും. അധ്യാപിക ആകണം എന്നായിരുന്നു അമൃതയുടെ ആഗ്രഹം. അവിചാരിതമായിട്ടാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. നിര്‍മ്മാതാവ് രഞ്ജിത്ത് ആയിരുന്നു അമൃതയ്ക്ക് ആദ്യമായി പ്രതിഫലം നല്‍കിയത്. പിന്നീട് താരം മിനിസ്‌ക്രീനില്‍ സജീവമായിരുന്നു. വിദേശ ജോലി വിട്ടിട്ടാണ് പ്രശാന്ത് സീരിയല്‍ രംഗത്ത് എത്തുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായി എത്തിയ പറയാം നേടാം എന്ന പരിപാടിയില്‍ പ്രശാന്ത് പങ്കെടുത്തിരുന്നു. പരിപാടിയില്‍ താരങ്ങള്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
കോമഡി സ്റ്റാറില്‍ വെച്ചായിരുന്നു ആദ്യമായി പ്രശാന്തിനെ കണ്ടത്. സുഹൃത്ത് വഴി അന്ന് പ്രശാന്ത് വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ അന്ന് ഇഷ്ടം അംഗീകരിച്ചില്ലായിരുന്നു. പിന്നീട് നാളുകള്‍ക്ക് ശേഷം ഒന്നിക്കുകയായിരുന്നു. രണ്ട് പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് പ്രശാന്ത് തന്നെ വിവാഹം കഴിക്കുന്നത്. തുറന്ന് പറയാന്‍ കാണിച്ച മനസാണ് വിവാഹത്തിന് സമ്മതം പറയാന്‍ കാരണമായതെന്നു എം ജി ശ്രീകുമാറിനോട് അമൃത പറഞ്ഞു.
എന്നാല്‍ കോമഡി സ്റ്റാറില്‍ കാണുന്നതിനും മുന്‍പ് തന്നെ അമൃതയെ ഇഷ്ടമായിരുന്നു എന്നാണ് പ്രാശാന്ത് പറയുന്നത്. പ്രണയത്തെ കുറിച്ച് സംസാരിക്കവെയാണ് ചെറുപ്പ കാലത്ത് അമൃത മനസ് കീഴടക്കിയതിനെ കുറിച്ച് പറയുന്നത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരന്ുരയിലൂടെയാണ് അമൃതയെ ഇഷ്ടപ്പെട്ടത്. നടന്റെ വാക്കുകള്‍ ഇങ്ങനെ…” അമൃത അഭിനയിച്ച ഓട്ടോഗ്രാഫ് എന്ന സീരിയല്‍ താന്‍ കാണുമായിരുന്നു. ജ്യോതി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. നല്ല കഥാപാത്രമായിരുന്നു. നല്ല മുടിയൊക്കെയുണ്ടായിരുന്നു. അങ്ങനെയൊരു ഇഷ്ടം തോന്നി. പിന്നീടാണ് കോമഡി സ്റ്റാര്‍സില്‍ വെച്ച് കാണുന്നത്. അമൃതയുടെ മുടിയും സ്വാഭാവവുമാണ് ആകര്‍ഷിച്ചതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
എങ്ങനെ എങ്കിലും അഭിനയ രംഗത്തേയ്ക്ക് എത്തണമെന്നായിരുന്നു മനസ്സില്‍. മര്‍ച്ചന്റ് നേവിയിലെ ജോലി വിട്ടിട്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളറായും നടന്‍ നിന്നിട്ടുണ്ട്. ഇതിനെ കുറിച്ച് എംജി ശ്രീകുമാര്‍ ചോദിക്കവെയാണ് അഭിനയത്തോടുള്ള താല്‍പര്യത്തെ കുറിച്ച് പറയുന്നത്. കൂടാതെ ഗള്‍ഫില്‍ നിന്നപ്പോഴും കാസ്റ്റിംഗ് കോള്‍ കാണുമ്‌ബോഴൊക്കെ അയക്കുമായിരുന്നു എന്നും പ്രശാന്ത് പറയുന്നു.
രണ്ട് പ്രണയങ്ങള്‍ പൊളിഞ്ഞതിന് ശേഷമായിരുന്നു അമൃതയെ വിവാഹം കഴിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട കാലത്തെ റിലേഷന്‍ ബ്രേക്കപ്പായതിനെ കുറിച്ചും പ്രശാന്ത് തുറന്ന് പറയുന്നുണ്ട്. പഠിച്ചു കൊണ്ടിരുന്നപ്പോഴായിരുന്നു ആദ്യത്തെ പ്രണയം. എട്ട് വര്‍ഷത്തോളം സ്‌നേഹിച്ചിരുന്നു. സര്‍ക്കാര്‍ ജോലിക്കാരോടായിരുന്നു അവര്‍ക്ക് താല്‍പര്യം. അങ്ങനെ ആ ബന്ധം പോവുകയായിരുന്നു. പിന്നീട് നേരെ ഗള്‍ഫില്‍ പോയി. അവിടെ വച്ചും ഒരു പ്രണയം ഉണ്ടായിരുന്നു. അത് പോയിരുന്ന സമയത്തായിരുന്നു അമൃതയുടെ ഒരു മെസേജ് വരുന്നത്. അങ്ങനെയാണ് വീണ്ടും സംസാരിക്കുന്നതെന്നും താരം പറഞ്ഞു.
മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…
പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…
ബംഗളൂരു: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍…
തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ…
പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഹരീഷ് കണരാൻ. വിവാഹ വാര്‍ഷികത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ നടന്‍ പങ്കുവയ്ക്കുന്നുണ്ട്. 'ഇന്ന്…
തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ കൊല്ലന്നതിന് വേണ്ടി ബോംബ് നിർമാണത്തിന് അനുമതി നൽകുന്ന പാർട്ടിയാണ് സി.പി.എം. ബോംബ് നിർമാണത്തിനിടെ 2015 ജൂൺ…