ലക്‌നൗ. അധ്യാപികയെ ബലാത്സംഗം ചെയ്ത പ്രസിസിപ്പലിനെതിരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരപ്രദേശിലെ ഷാജഹന്‍പൂരിലാണ് 22 വയസ്സുകാരിയയ അധ്യാപികയെ പ്രന്‍സിപ്പല്‍ ബലാത്സംഗം ചെയ്തത്.
രണ്ട് മാസം മുമ്പ് സ്‌കൂളിലെ ആവശ്യത്തിനാണെന്ന് പറഞ്ഞ് വിളിച്ചിവരുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പിതാവിനോട് പറഞ്ഞു. പാനിയത്തില്‍ മയക്ക് മരുന്ന് കലക്കി തന്നതിന് ശേഷമാണ് പീഡിപ്പിച്ചതെന്നും. പീഡന ദൃശ്യങ്ങള്‍ ഇയാള്‍ ചിത്രീകരിച്ചുവെന്നും വിവരം പുറത്ത് പറഞ്ഞാല്‍ കുടുബാഗങ്ങളെ കൊല്ലുമെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞുവെന്നും അധ്യാപിക പറയുന്നു.
യുവതിയുടെ മാതാപാതാക്കളുടെ പരാതിയിലാണ് കേസ് എടുത്തത്. പരാതി നല്‍കിയതിന് പിന്നാലെ യുവതിയെ ഒരു സംഘം വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയെന്നും വിഡീയോ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചെന്നും മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു.
പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. പീഡനത്തിന് ശേഷം പ്രതി നിരവധി തവണ യുവതിയെ ഭീഷണിപ്പെടുത്തി ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവെന്നും അവിടെ എത്തിച്ച് വീണ്ടും പീഡിപ്പിച്ചെന്നും പോലീസ് പറയുന്നു. നിരന്തര പീഡനങ്ങള്‍ക്കൊടുവില്‍ ജൂലായ് 26നാണ് യുവതി വിവരം മാതാപിതാക്കളെ അറിയിക്കുന്നത്. തുടര്‍ന്നാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…