Home Business ശബരിമല കാണിക്ക കുറച്ച് ഭക്തരോക്ഷം,20കോടി വരുമാനത്തിൽ കുറവ്

ശബരിമല കാണിക്ക കുറച്ച് ഭക്തരോക്ഷം,20കോടി വരുമാനത്തിൽ കുറവ്

ശബരിമല നടവരവില്‍ 20 കോടി രൂപയുടെ കുറവ്. 28 ദിവസത്തില്‍ 1,34,44,90,495 കോടി രൂപയാണ് ശബരിമലയില്‍ നടവരവ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇത് 1,54,77,97,005 കോടി രൂപയായിരുന്നു.

നല്ല തിരക്ക് ഉണ്ടായിട്ടും ഇത്ര അധികം വരുമാനം കുറഞ്ഞത് അധികാരികളേ സരിക്കും ഞെട്ടിച്ചു. ശബരിമലയിൽ പ്രാഥമിക സൗകര്യം പോലും ഭക്തർക്ക് നല്കാതെ കാണിക്ക പെട്ടിയും തുറന്ന് വയ്ച്ച് പണം മേടിക്കാൻ ഇരിക്കുന്ന ദേവസ്വത്തിനു തിരിച്ചടിയും പ്രഹരവും ആണ്‌ ഇത്. സൗകര്യങ്ങൾ ഇല്ലാത്തത് മൂലം ഭക്തർ അർപ്പിക്കുന്ന കാണികക്കയിലും കുറവ് വരുന്നു. ഇത്ര അവഗണന ഉണ്ടാകുന്നിടത്ത് പണവും കുറച്ച് മതി എന്ന നിലപാടും ചില ഭക്തർക്ക് ഉണ്ട്.

അരവണയുടെ വരവ് 61.91 കോടിയുമാണ്. കഴിഞ്ഞ വർഷം ഇത് 73.75 കോടിയായിരുന്നു. 11.84 കോടി രൂപയുടെ വ്യത്യാസമാണ് അരവണയുടെ വരവിസ്‍ മാത്രം ഉണ്ടായത്. അപ്പം വിറ്റുവരവ് 8.99 കോടി രൂപയാണ്. കഴിഞ്ഞ പ്രാവശ്യം ഇത് 9.43 കോടി രൂപയായിരുന്നു. 44.49 ലക്ഷം രൂപയുടെ വ്യത്യാസമാണ് അപ്പം വിറ്റുവരവിലുണ്ടായത്. 41.80 കോടിയാണ് കാണിക്ക വരവ്. കഴിഞ്ഞ വർഷം ഇതേ സമയത്തെ കാണിക്ക വരവ് 46.452 കോടി രൂപയായിരുന്നു. 4.65 കോടി രൂപയുടെ വ്യത്യാസമാണ് കാണിക്ക വരവില്‍ ഉണ്ടായത്.

ക്ഷേത്രത്തിൽ ഭഗവാനു പണം വേണ്ടാ എന്നും ഇടുന്ന പണം സർക്കാരും ഉദ്യോഗസ്ഥരും എടുക്കുന്നു എന്നും ഹിന്ദു സംഘടനകൾ ശക്തമായി പ്രചരിപ്പിക്കുന്നതും മറ്റൊരു വശം. ഹിന്ദു സംഘടനകളുടെ ബോധവല്കരണം മൂലവും വൻ തോതിൽ കാണിക്ക് ഇടുന്നത് ഭക്തർ ഒഴിവാക്കുകയാണ്‌. ഭക്തരുടെ കാണിക്ക പണം ചിലവാക്കുന്നതിൽ തീരുമാനം എടുക്കുന്നത് കമ്യൂണിസ്റ്റുകളായ നിരീശ്വരവാദികൾ എന്നും പ്രചാരണം ഉണ്ട്

ശബരിമലയിലേക്ക് ദർശനത്തിനെത്തുന്ന ഒരു ഭക്തന്റെയും കണ്ണുനീർ വീഴ്ത്തില്ലെന്നും എല്ലാവരും സഹകരിക്കണം എന്നും ദേവസ്വം -പാർലമെന്ററി കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. തീർത്ഥാടകരുടെ സൗകര്യക്രമീകരണ സംവിധാനങ്ങൾ സന്ദർശിച്ച് നിജസ്ഥിതി വിലയിരുത്തി, മാധ്യമങ്ങൾക്ക് തെറ്റുകൾ ചൂണ്ടിക്കാണിക്കാം, തെറ്റുകൾ പരമാവധി പരിഹരിക്കുകയും ചെയ്യും. അല്ലാതെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.
അവധി ദിവസങ്ങളിൽ ഭക്തജനത്തിരക്ക് വർധിച്ചതിനെ തുടർന്നുണ്ടായ അസ്വസ്ഥതകളാണ് കഴിഞ്ഞ 7, 8 തീയതികളിൽ അനുഭവപ്പെട്ടത്. ഈ സീസണിൽ എത്തിചേരുന്നവരിൽ പ്രായമായവരും കുട്ടികളും ഭിന്നശേഷിക്കാരും മുപ്പത് ശതമാനത്തോളമാണ്. വെർച്വൽ ക്യൂ വഴി ബുക്കിങ് പരിമിതപ്പെടുത്തിയാലും മറ്റ് കാനനപാതകളിലൂടെയെല്ലാം അനേകായിരം ഭക്തരാണ് എത്തുന്നത്. ഇവരുടെ സുരക്ഷ കൂടി ഉറപ്പാക്കി മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ.

നിലയ്ക്കലിൽ 500 വാഹനങ്ങൾക്ക് കൂടി അധികം പാർക്കിങ് സൗകര്യം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ശബരിമലയിലേക്കുള്ള റൂട്ടിൽ വാഹന പാർക്കിങ് സൗകര്യത്തോടെ, ആളുകൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി സുരക്ഷിത താവളങ്ങൾ സജ്ജമാക്കാൻ പോലീസിനും വനം വകുപ്പിനും നിർദ്ദേശം കൊടുത്തതായും മന്ത്രി അറിയിച്ചു.

ക്യൂ കോപ്ലക്സിലും ഭക്തരുടെ തിരക്ക് അനുഭവപ്പെടുന്ന എല്ലായിടത്തും ദേവസ്വവും മറ്റ് വകുപ്പുകളും കൃത്യമായി ഭക്തരുടെ അടിസ്ഥാന സൗകര്യങ്ങളും വെള്ളവും ബിസ്ക്കറ്റും ഉറപ്പാക്കുന്നുണ്ട്. വലിയ തിരക്ക് ഉണ്ടാകുമ്പോൾ സംഭവിക്കുന്നതിൽ കൂടുതലായി ഒന്നും ശബരിമലയിൽ സംഭവിച്ചിട്ടില്ല. പ്രയാസങ്ങളൊക്ക പരിശോധിച്ച്, ആവശ്യമായ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ സംവിധാനങ്ങൾ ആവശ്യമാണെങ്കിൽ ഏർപ്പെടുത്തും.