ഇത് ഒരു വ്യത്യസ്ഥമായ വിവാഹ വാർഷിക ആഘോഷമാണ്. 14മത് വിവാഹ വാർഷികം യു.എ.ഇയിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയായ ഷീജ സുനിൽ ആഘോഷിച്ചത് കണ്ണീരിൽ കുതിർന്ന ഓർമ്മകളിലൂടെ. കാരണം ഷീജയുടെ ഭർത്താവ് സുനിലിനേ ഇരിട്ടിക്കാരിയായ രാജി സെബാസ്റ്റ്യൻ എന്ന സൗദി യിൽ ജോലി ചെയ്യുന്ന നേഴ്സ് കവർന്നെടുത്തു. സുനിൽനെ മോഷ്ടിച്ച് കൊണ്ടുപോയപ്പോൾ രാജി സെബാസ്റ്റ്യൻ സ്വന്തം കുടുംബം തകർത്ത് സ്വന്തം ഭർത്താവിനെയും ഉപേക്ഷിച്ചു. ഭർത്താവിനെ നഷ്ടപെട്ട ഷീജ ഇപ്പോൾ 14മത്തേ വിവാഹ വാർഷികം ആഘോഷിക്കുന്നത് 16 വർഷം മുമ്പ് ഭർത്താവ് സുനിൽ മാത്യു എഴുതിയ തേനൂറുന്ന പ്രണയ ലേഖനങ്ങൾ പുറത്ത് വിട്ട്. 2 കൊല്ലം പ്രണയിച്ച ശേഷമായിരുന്നു സുനിൽ ഷീജയെ കല്യാണം കഴിച്ചത്. 50 ലക്ഷം രൂപയും മറ്റു ബാധ്യതകളും ലോണും ഒക്കെയായി മുക്കാൽ കോടി രൂപ കടം വരുത്തി വയ്ച്ചാണ് സുനിൽ സൗദിയിലെ മലയാളി നേഴ്സായ രാജിക്കൊപ്പം സുഖ ജീവിതം ആസ്വദിച്ചത്.
ഷീജ സുനിൽ എന്ന യുവതി തന്റെ പതിനാലാം വിവാഹവാർഷികത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചത് കരളലിയിപ്പിക്കുന്ന സംഭവങ്ങളാണ്. സുനിലെന്ന ഭർത്താവുമായി അകന്ന് കഴിയുകയാണ് ഷീജ. നിയമപരമായി വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെങ്കിലും സുനിൽ കേരളത്തിലെത്തി രണ്ടാമതും വിവാഹം കഴിച്ചു സുഖമായി ജീവിക്കുകയാണ്.
ഭർത്താവ് 14 വർഷം മുമ്പ് നൽകിയ പ്രണയലേഖനങ്ങൾ ഇപ്പോഴും സൂക്ഷിച്ചുവച്ചിരിക്കുകയാണ്. ഹൃദയനൊമ്പരങ്ങൾക്കിടയിലും രണ്ട് വർഷത്തെ പ്രണയത്തിന്റെ മനോഹരമായ ഓർമ്മകളാണ് ഷീജ ഫെയ്സ്ബുക്കിലൂടെ പങ്കുവെക്കുന്നത്. സുനിലിന്റെ കപട സ്നേഹത്തിൽ വിശ്വസിച്ചു പോയ എനിക്ക് വിവാഹശേഷം ദുരിതവും സാമ്പത്തീക ബാധ്യതയും മാത്രമാണ് ലഭിച്ചത്. ഭർത്താവിന് വിവാഹത്തിന് മുൻപേ തന്നെ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും ,ആ വിവരം മറിച്ച് വെച്ച് തന്നെ ചതിക്കുകയായിരുന്നുവെന്നും മനസിലാക്കാൻ വൈകിപ്പോയെന്നും ഷീജ പറയുന്നുണ്ട്
കുറിപ്പിങ്ങനെ…
പതിനാലാം വിവാഹ വാർഷിക ത്തിൽ ,എന്റെ വിവാഹ ജീവിതത്തിലെ ദുഖകരമായ ചരിത്രം ഞാനിവിടെ ഷെയർ ചെയ്യുകയാണ്. ,15 വർഷം മുൻപ് (2005)തനിക്ക് ലഭിച്ച പ്രേമലേഖനങ്ങൾ ആണ് ഞാൻ ഷെയർ ചെയ്യുന്നത്. 2014 വരെ സന്തോഷപൂർവ്വം വിവാഹ വാർഷികമാഘോഷിച്ച ഞങ്ങളുടെ ജീവിതം തകർത്തത് രാജി സെബാസ്റ്റ്യൻ എന്ന സ്ത്രീയാണ്. കണ്ണൂർ ഇരിട്ടി വള്ളിത്തോട്ടിൽ ഇലവുങ്കൽ രാജുവിന്റെ മകൾ .
എന്റെ വിവാഹം കഴിഞ്ഞിട്ട് 14 വർഷങ്ങളായി. വിവാഹത്തിന്വ ഒരു വർഷം മുൻപേ തന്റെ ഭർത്താവ് തനിക്കയച്ച കത്തിന്റെ പ്രസക്ത ഭാഗം -“മോൾക്ക് നല്ല പയ്യൻമാരെ കിട്ടും. ഞാൻ മോൾടെ ഫ്യൂച്ചർ തകർക്കുകയാണ് എന്ന് വിചാരിക്കരുത്. എനിക്ക് നിന്റെ കൂടെ ജീവിക്കണം. വേറൊരു പെണ്ണിനെ തൊടുവാനോ സ്നേഹിക്കുവാനോ എനിക്ക് വയ്യ .അല്ലങ്കിൽ ഞാൻ കല്യാണം കഴിക്കാതെ ജീവിക്കും. ഞാനെന്തുമാത്രം നിന്നെ സ്നേഹിക്കുന്നുണ്ടന്നറിയാമോ ? മോളും എന്നെ നിന്റെ ജീവനെക്കാളും സ്നേഹിക്കുന്നുണ്ട്. ”
മോൾ പോകുന്നത് മുതൽ എന്റെ ടെൻഷൻ കൂടും .എന്റെ കുഞ്ഞ് ഒരു യുറോപ്യൻ കൺട്രിയിലേക്കാ പോകുന്നത്. എന്തിനാ മോള് പോകുന്നത്(UK). ഇവിടേക്ക് വാ .അറ്റ്ലീസ്റ്റ് എനിക്ക് കാണുകയെങ്കിലും ചെയ്യാമല്ലോ ” .എന്നിങ്ങനെയായിരുന്നു കത്തിന്റെ ഉള്ളടക്കം. അയാൾ വിശ്വസിച്ചിരുന്നത് സത്യമായിരുന്നു. ഞാനയാളെ എന്റെ ജീവനേക്കാളുപരി സ്നേഹിച്ചിരുന്നു.ഞാനുംഭർത്താവായ സുനിലും വിവാഹത്തിന് മുൻപ് രണ്ട് വർഷക്കാലം സ്നേഹത്തിലായിരുന്നു.ആ സമയത്ത് സുനിൽ തനിക്കയച്ച കത്തുകളാണിവ .
സുനിലിന്റെ കപട സ്നേഹത്തിൽ വിശ്വസിച്ചു പോയ എനിക്ക് വിവാഹശേഷം ദുരിതവും സാമ്പത്തീക ബാധ്യതയും മാത്രമാണ് ലഭിച്ചത്. ഭർത്താവിന് വിവാഹത്തിന് മുൻപേ തന്നെ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും ,ആ വിവരം മറിച്ച് വെച്ച് തന്നെ ചതിക്കുകയായിരുന്നുവെന്നും മനസിലാക്കാൻ വൈകിപ്പോയി. സുനിലെന്ന കാമുകനെ 2003 ൽ തേച്ചിട്ട് പോയ രാജി ,2010 ൽ വീണ്ടും സുനിലുമായി ബന്ധം സ്ഥാപിക്കുകയും 2014 ആയപ്പോഴേക്കും സൗദിയിൽ നിന്ന് ദുബൈയിൽ എത്തി എന്റെ ഭർത്താവുമൊത്ത് താമസിക്കുന്നിടം വരെ എത്തുകയും ചെയ്തു.ഈ സമയം അമ്മയുടെ വരവും കാത്ത് അവളുടെ മകളും അവളുടെ ഭർത്താവും കോഴിക്കോട് എയർപോർട്ടിൽ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.ആ സ്ത്രീയുമായി, ബന്ധം തുടർന്ന ഭർത്താവ് വിവാഹിതയായ ആ സ്ത്രീയുടെ കുടുംബത്തെയും കൂടി ചതിച്ചു. UAE യിലെ ബാങ്കിൽ എന്നെ 25 ലക്ഷത്തിൽപരം രൂപക്ക് കടക്കാരിയാക്കി സുനിൽ മുങ്ങുമ്പോൾ ,രണ്ട് മൈനറായ പെൺകുട്ടികളുമായി UAE ൽ നിസ്സഹായയായി പോയ സ്ത്രീയെ നിങ്ങൾക്ക് സങ്കൽപ്പിക്കാനാവുമോ ?
എന്റെ ജീവിതം തകർക്കാനായിരുന്നോ എന്നെ നിങ്ങൾ വിവാഹം കഴിച്ചത് ? UKയിലേക്ക് സെലക്ടായ എന്റെ ഭാവി നിങ്ങൾ നശിപ്പിച്ചില്ലേ ? ഈ വിവാഹ വാർഷിക ദിനത്തിൽ നിങ്ങൾ എനിക്കയച്ച പ്രേമലേഖനങ്ങൾ എന്റെ ഓർമക്കുറിപ്പായി ഞാൻ ഇവിടെ ഷെയർ ചെയ്യുകയാണ്. 2005ൽ അയച്ച പ്രേമലേഖനത്തിലെ വരികളെ അക്ഷരംപ്രതി തെറ്റിച്ച എന്റെ ഭർത്താവിന്റെ പ്രവർത്തിയാണ് എന്നെ ഇങ്ങനൊരു കുറിപ്പുമായി രംഗത്തെത്താൻ പ്രേരിപ്പിച്ചത് .രാജി ഞങ്ങളുടെ ജീവിതം തകർക്കുന്നതിന് മുൻപ് ഞങ്ങൾ 2014 ലെ വിവാഹ വാർഷിക ദിനത്തിൽ സന്തോഷപൂർവ്വം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രം കൂടി ഷെയർ ചെയ്യുകയാണ്.
ഒരു സ്ത്രീ ഒരുമ്പെട്ടിറങ്ങിയാൽ തകർക്കാവുന്നതേയുള്ളു ഒരു കുടുംബം. അതോടൊപ്പം തകരുന്നത് അവരുടെ കുടുംബം കൂടിയാണ്. എന്നിട്ട് നിങ്ങൾ എന്ത് നേടി ????
കൊച്ചി : ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. യുവതിയുടെ കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നോര്‍ത്ത് പോലീസ്…
ആലപ്പുഴ : വൈദ്യുത മുടക്കത്തിൽ പ്രതിഷേധിച്ച് അർദ്ധരാത്രിയിൽ നാട്ടുകാരുടെ പ്രതിഷേധം. പുന്നപ്രയിൽ തീരദേശത്ത് രാത്രിയിൽ മുന്നറിയിപ്പില്ലാതെ വൈധ്യുതി കട്ടായതോടെയാണ് മത്സ്യത്തൊഴിലാളികൾ…
അപകടകരമാം വിധം കാറിൽ യാത്ര നടത്തിയ യുവാക്കൾക്ക് നിർബന്ധിത സാമൂഹിക സേവനം ശിക്ഷയായി നൽകി ഗതാഗത വകുപ്പ്. മാവേലിക്കര ജോയിന്റ്…
തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മേയര്‍ തർക്കത്തിൽ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു…
തിരുവനന്തപുരം : പൊഴിയൂരിൽ സ്കൂട്ടർ യാത്രികയുടെ മാലപൊട്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം സ്വദേശി മുഹമ്മദ് ഷാനാണ് പിടിയിലായത്. തമിഴ്നാട്ടിൽ…
പത്തനംതിട്ട : 17കാരനായ സഹയാത്രികനെ ബൈക്കപകടത്തില്‍പ്പെട്ടതോടെ വഴിയിൽ ഉപേക്ഷിച്ച് യുവാവ് കടന്നു. ഗുരുതരമായി പരിക്കേറ്റ 17-കാരനെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം…