റോഡപകടത്തിൽ മരിച്ച എഴുത്തുകാരനും തലശ്ശേരി ബ്രണ്ണൻ കോളേജ് അധ്യാപകനുമായിരുന്ന കെ വി സുധാകരന്റെ ഭാര്യയാണ് ഷിൽന സുധാകർ.വാഹനാപകടത്തിൽ ഭർത്താവ് വിടപറഞ്ഞെങ്കിലും കുട്ടികളെ പ്രസവിക്കണമെന്ന ഭർത്താവിന്റെ ആഗ്രഹത്തിനൊപ്പം ഷിൽന നിന്നു.സുധാകർ വിടപറഞ്ഞ് ഒരുവർഷവും 30ദിവസവും പിന്നിട്ട ദിവസം ഷിൽന ഇരട്ടകുട്ടികൾക്ക് ജന്മം നൽകി.അങ്ങനെയാണ് ഷിൽനെ ജനങ്ങൾ അറിയാൻ തുങ്ങിയതും.കെ.വി.സുധാകരന്റെ മരണശേഷം ഭാര്യ ഷിൽനയുടെ ഗർഭപാത്രത്തിൽ ഐവിഎഫ് ചികിൽസയിലൂടെ നിക്ഷേപിച്ച അദ്ദേഹത്തിന്റെ ബീജത്തിൽ നിന്നാണ് ഇരട്ടപെൺകുട്ടികൾ പിറന്നത്.ഇപ്പോളിതാ മാഷിനെക്കുറിച്ചുള്ള ഓർമ്മകളുമായെത്തുകയാണ് ഷിൽന
നല്ലതെന്തു കണ്ടാലും വാങ്ങിയാലും അത് നാളെത്തേക്കു എന്ന് പറഞ്ഞു മാറ്റിവെക്കുന്നവരാണോ നിങ്ങൾ ,എങ്കിൽ തീർച്ചയായും നിങ്ങൾ ഈ കുറിപ്പൊന്നു വായിക്കണം.ഞങ്ങളെക്കുറിച്ചു തന്നെയാണ്..എന്തും ഏതും നുള്ളിപ്പെറുക്കി സൂക്ഷിച്ചു മാറ്റിവെക്കുന്നൊരു ദുസ്വഭാവം ജന്മനാ എനിക്കുണ്ട്.നല്ലതെന്തും ഉപയോഗിച്ചു ചീത്തയാക്കാൻ മനസ് വരില്ല..വീട്ടിലേക്കായി വാങ്ങുന്ന അലങ്കാരവസ്തുക്കളാകട്ടെ ക്രാഫ്റ്റ് ഐറ്റംസ്,പാത്രങ്ങൾ ഇത്യാദി എന്തുമാവട്ടെ കൊണ്ട് വന്ന പാടെ എല്ലാം തുടച്ചു ഭംഗിയാക്കി പൊതിഞ്ഞു അങ്ങ് മാറ്റിവെക്കും.മറ്റൊരവസരത്തിലേക്കു എടുക്കാനായി..മാഷ് പലതവണ ശാസിച്ചിട്ടുണ്ട്,എന്തിനാണ് പിന്നെ ഇതൊക്കെ എന്ന് ചോദിച്ചിട്ടു.അപ്പോഴൊക്കെ പറയും ഇപ്പൊ ഒന്നും ഉപയോഗിച്ചു ചീത്തയാക്കണ്ട പിന്നീട് ആവട്ടേയെന്നു.എല്ലാ വിവാഹ വാർഷികത്തിനും മാഷ് സ്വന്തം ഇഷ്ടപ്രകാരം ഒരു കോട്ടൺ സാരി വാങ്ങിത്തരും.എന്നെ സാരി ഉടുത്തു കാണാൻ മാഷ്ക്ക് എന്നും ഇഷ്ടമായിരുന്നു.എന്നാൽ ഞാൻ ഒരിക്കലും മാഷ് സമ്മാനമായി വാങ്ങി തന്ന സാരികളൊന്നും ഉടുത്തിരുന്നില്ല.അവയൊക്കെയും എനിക്കേറെ പ്രിയപ്പെട്ടവ ആയിരുന്നതിനാൽ അലക്കി തേച്ചു മടക്കി പൊന്നു പോലെ സൂക്ഷിച്ചു വെക്കും.അലമാര തുറക്കുമ്പോൾ അവയൊക്കെയും കണ്ടു മാഷ് ചോദിക്കും എന്നെങ്കിലും ഇതൊക്കെ ഉടുത്തു നിന്നെയൊന്നു കാണാനാവുമോ എന്ന്..എനിക്കെന്തോ അതൊന്നും ഉപയോഗിച്ചു നശിപ്പിക്കാൻ തോന്നിയിരുന്നില്ല
എല്ലായ്പ്പോഴും അലക്കി പഴകിയ ബെഡ്ഷീറ്റുകളും പുതപ്പുകളും മാത്രം ഉപയോഗിച്ചു നല്ലതും പുതിയതും ഒക്കെയും മറ്റൊരവസരത്തിൽ ഉപയോഗിക്കാനായി മാറ്റിവെച്ചു..എല്ലാം ഇങ്ങനെ നീ ആർക്കു വേണ്ടി സൂക്ഷിക്കുന്നു എന്ന പല്ലവി മാഷ് എന്നും ആവര്ത്തിച്ചു.ഓരോ അവധി ദിനം വരുമ്പോഴും കൂട്ടുകാരോടൊപ്പം കറങ്ങാൻ പോവുകയും അവർക്കൊപ്പം കഴിയാനും മാഷ് അതിയായി ആഗ്രഹിച്ചു.പക്ഷെ എനിക്ക് എന്നും വീടായിരുന്നു ഇഷ്ടം.മാഷോടൊപ്പം ഉറങ്ങിയും പാചകം ചെയ്തും സിനിമ കണ്ടും പറമ്പിൽ കിളച്ചും പച്ചക്കറി നട്ടും തനി വീട്ടുകാരിയായി കഴിയാനാണ് എൻറെ ആഗ്രഹം എന്നറിയുന്നത് കൊണ്ട് മാഷ് എല്ലാ ഇഷ്ടങ്ങളും പിന്നെത്തേക്ക് മാറ്റിവെച്ചു
കുട്ടികൾ ഇല്ലാത്തതാണ് ഏറ്റവും വലിയ ദുഃഖമെന്നായിരുന്നു അക്കാലത്തൊക്കെയും കരുതിയിരുന്നത്.പ്ലാൻ ചെയ്യുന്ന യാത്രകളും മറ്റു അധിക സന്തോഷങ്ങളും എല്ലാം ഞങ്ങൾ കുട്ടികൾ ഉണ്ടായ ശേഷം മതിയെന്ന് തീരുമാനിച്ചു അവർക്കായി കാത്തിരുന്നു.എന്നാൽ അങ്ങനെയാരും ഒരുമിച്ചുണ്ടായ കാലത്തൊന്നും ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതേയില്ല.ഒരു നട്ടുച്ച സമയത്തേക്ക് എൻറെ എല്ലാ നാളെകൾക്കും മുകളിലൂടെ ഒരു സീബ്ര ലൈനും മുറിച്ചു കടന്നു എല്ലാരും നോക്കി നിൽക്കെ മാഷ് ഒരു പോക്കങ്ങു പോയി..ഞങ്ങൾ പങ്കുവെച്ച സ്നേഹം മാത്രമാണ് ആകെ ബാക്കിയുണ്ടായിരുന്നത്..ജീവിതം എത്ര ലളിതമാണ്.നമ്മുടെ സന്തോഷങ്ങൾ,നമ്മുടെ പ്രിയപ്പെട്ട സമയങ്ങൾ ഏറ്റവും ഭംഗിയുള്ളതും വിലപ്പെട്ടതും എന്ന് നാം കരുതുന്നവ ഇവയൊന്നും തന്നെ നാളെക്കായി മാറ്റിവെക്കരുത് എന്ന് ഞാൻ പഠിച്ചു.അതൊന്നും മറ്റൊരാൾക്കുള്ളതല്ല മറ്റൊരു അവസരത്തിലേക്കും അല്ല.ഇന്നത്തെ സ്നേഹത്തിലും സന്തോഷത്തിലുമാണ് നാം ജീവിക്കേണ്ടത്.നമ്മെ തന്നെ ഒന്ന് സൂക്ഷിച്ചു നോക്കൂ,നമ്മൾ സ്‌നേഹിക്കേണ്ടതു നമ്മളെതന്നെ അല്ലെ,നമ്മുടെ സന്തോഷങ്ങളെയല്ലേ .നമ്മുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അതിഥിയും നമ്മളല്ലാതെ മറ്റാരാണ്..ജീവിതം ഇതാണ് എന്നുമെന്നും ഓർമപ്പെടുത്തുന്നത് ❤️so get ready to restart our life dears
ചെന്നൈ : അഞ്ച് വയസ്സുകാരന്റെ ശ്വാസ നാളത്തിൽ കുടുങ്ങിയ എൽ ഇ ഡി ബൾബ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ചെന്നൈയിലാണ് സംഭവം.…
ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം ആഘോഷമാക്കുകയാണ് ആരാധകർ, ഇന്ന് ഗുരുവായൂർ അമ്പലത്തിൽവെച്ചായിരുന്നു വിവാം. അച്ഛന്റെ മടിയിൽ ഇരുന്ന ചക്കിയെ നവനീത്…
ബെംഗളൂരു : കർണാടകയിലെ സ്റ്റോറിൽ കല്യാൺ ജുവലേഴ്സിൽ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.…
തലശ്ശേരി : 14 വയസ്സുക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ തലശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.തലശ്ശേരി നഗരസഭ സ്റ്റേഡിയം കെയർടേക്കർ…
കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം. ഫ്ലാറ്റിൽ നിന്ന് കുഞ്ഞിനെ…
റിയാദ് : പതിനെട്ടു വർഷമായി സൗദി ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന അബ്ദുൽ റഹീമിന് ദിയാധനം സ്വീകരിച്ച് മാപ്പുനൽകാൻ തയ്യാറെന്ന് മരണപ്പെട്ട…