തിരുവനന്തപുരം : സർക്കാർ സിദ്ധാര്‍ഥിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച അപേക്ഷയില്‍ മതിയായ രേഖകള്‍ ഇല്ലെന്ന് സിബിഐ. കേസ് സിബിഐയ്‌ക്കു വിടുന്നത് സര്‍ക്കാര്‍ ഒരാഴ്ച വൈകിപ്പിച്ചിരുന്നു. തുടര്‍ന്ന് ഗവര്‍ണറുടേയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും വിഷയത്തില്‍ ഇടപെടുകയും വാര്‍ത്തയാകുകയും ചെയ്തപ്പോളാണ് മരണം സംബന്ധിച്ച രേഖകള്‍ സിബിഐ അന്വേഷണത്തിനായി സംസ്ഥാനം കൈമാറിയത്.
ഇതിൽ വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. അന്വേഷണം ആവശ്യപ്പെടുന്ന വിജ്ഞാപനത്തിന്റെ പകര്‍പ്പ് സര്‍ക്കാരിന്റെ ആമുഖ കത്തോടെ നല്‍കിയെങ്കിലും അതില്‍ സൂചിപ്പിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ നല്‍കിയിട്ടില്ലന്നു കാട്ടി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സിബിഐ മറുപടി കത്ത് അയച്ചു.
എന്താണ് കേസ് എന്നത് എളുപ്പത്തില്‍ മനസിലാക്കുന്നതിനായി് നല്‍കുന്ന പെര്‍ഫോമ റിപ്പോര്‍ട്ട്, വെത്തിരി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ് ഐ ആറിന്റെ പകര്‍പ്പ്, അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാര്‍ഥിന്റെ അമ്മ എം ആര്‍ ഷീബ നല്‍കിയ അപേക്ഷ എന്നിവയുടെ ഒന്നും പകര്‍പ്പ് നല്‍കിയ രേഖയില്‍ ഉണ്ടായിരുന്നില്ലെന്നാണ് ഇപ്പൊ സിബിഐ ഉന്നയിക്കുന്ന പരാതി.
അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…
ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…
പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…
തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…
ഡൽഹി: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ല നടി രശ്മിക മന്ദാനയ്ക്കു…
സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.…