നടിമാരെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചതിനെ തുടര്‍ന്ന് പിടിയിലായ തെലുങ്ക് നിര്‍മ്മാതാവിന്റെ ഭാര്യ ഇടപാടുകാര്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയിരുന്ന നടിമാരുടെ ലൈംഗിത സംബന്ധിച്ച വിവരങ്ങള്‍ എഴുതി സൂക്ഷിച്ചിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തുക ലക്ഷ്യമിട്ട് നിര്‍മ്മാതാവ് രംഗങ്ങളുടെ വീഡിയാ പകര്‍പ്പുകള്‍ സൂക്ഷിച്ചിരുന്നപ്പോള്‍ നടിമാരുടെ വിവരങ്ങള്‍ അടങ്ങിയ ബുക്കാണ് ഭാര്യ സൂക്ഷിച്ചിരുന്നത്. ഓരോരുത്തരം ആര് എപ്പോള്‍ എവിടെ വെച്ച് ആരുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ടെന്നും തുടങ്ങി ലൈംഗികത എത്രനേരം ഉണ്ടായിരുന്നു എന്ന് വരെയുള്ള വിവരങ്ങള്‍ ബുക്കില്‍ ഉണ്ടായിരുന്നത്രേ.
അമേരിക്കയില്‍ സാംസ്‌ക്കാരിക പരിപാടിക്കായും മറ്റും അതിഥികളായി എത്തുന്ന നടിമാരെ ഭീഷണിപ്പെടുത്തി പെണ്‍വാണിഭം നടത്തുകയായിരുന്നു ടി എം കിഷനും ഭാര്യ ചന്ദ്രയും. ചന്ദ്രയുടെ ഡയറിയിലും ഇമെയിലുകളിലും പെണ്‍കുട്ടികളുടെ വിലയും മറ്റ് ഇടപാടുകളുടെ വിവരവും രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നതിന്റെ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ ചന്ദ്ര സൂക്ഷിച്ചിരുന്ന ബുക്ക് കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ ആരുമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നു, എത്രനേരം ഉണ്ടായിരുന്നു, എപ്പോഴാണ് നടന്നത്, എന്തു കാര്യത്തിനാണ് അവരെ അമേരിക്കയിലേക്ക വിളിച്ചു വരുത്തിയത്, എത്ര പണം വാങ്ങി തുടങ്ങിയ വിവരങ്ങള്‍ വരെ ശേഖരിച്ചു വെച്ചിരുന്നു.
സെക്‌സ് റാക്കറ്റിനെ സംബന്ധിക്കുന്ന വിവരം പുറത്തു വന്നതിന് പിന്നാലെ കിഷന്‍ നടിമാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസിന് വിവരം നല്‍കിയാല്‍ ഇവരുടെ പകര്‍ത്തിയിട്ടുള്ള വീഡിയോ ദൃശ്യം അടക്കം പുറത്തു വിടുമെന്നായിരുന്നു ഭീഷണി. തന്റെ പേര് പറയരുതെന്നും വെറും ഇര എന്ന് മാത്രം പറയാനുമായിരുന്നു നിര്‍ദേശം. അങ്ങിനെ പറഞ്ഞാല്‍ മറ്റ് കാര്യങ്ങളൊന്നും പുറത്തു വരില്ലെന്നും നടിമാര്‍ക്ക് കുഴപ്പമുണ്ടാകില്ലെന്നും ഇയാള്‍ ഇരകളെ പറഞ്ഞു പഠിപ്പിച്ചു.
തെലുങ്ക് സിനിമയിലെ അഞ്ചു പ്രമുഖ നടിമാര്‍ റാക്കറ്റിന്റെ ഭാഗമാണ്. ഇവരെ പരിപാടിക്കെന്ന് പറഞ്ഞ് അമേരിക്കയിലേക്ക് കൊണ്ടു വരികയും പ്രമുഖരുമായി കിടക്ക പങ്കിടാന്‍ കിഷന്‍ നിര്‍ബ്ബന്ധിക്കുകയും ചെയ്യുമായിരുന്നു. അറസ്റ്റ് ചെയ്യുമ്ബോള്‍ ആറ് പെണ്‍കുട്ടികള്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇവരെ വിശ്വസിച്ച് അമേരിക്കയില്‍ എത്തുന്ന നടിമാരെ ചിക്കാഗോയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് താമസിപ്പിച്ചിരുന്നത്. ഇവിടെ നിന്നും ആവശ്യക്കാര്‍ക്ക് നടിമാരെ എത്തിച്ച് കൊടുക്കുകയാണ് പതിവ്. രണ്ട് ലക്ഷം രൂപ വരെയാണ് നടിമാര്‍ക്ക് വേണ്ടി ഇവര്‍ ഈടാക്കിയിരുന്നത്.
കിഷന്‍ തെലുങ്ക് സിനിമയിലെ പ്രമുഖ നിര്‍മ്മാതാവും ബിസിനസ് കാരനുമായതിനാല്‍ എതിര്‍ക്കാനുള്ള ഭയത്തിന് പുറമേ അവസരം കിട്ടുന്നതിനായി നടിമാര്‍ വഴങ്ങിക്കൊടുക്കുകയായിരുന്നു. 3000 ഡോളറായിരുന്നു നടിമാരുടെ ഇടപാടുകാരില്‍ നിന്നും വാങ്ങിയിരുന്നത്. ഷിക്കാഗോയിലെ രണ്ടുനില ആഡംബര അപ്പാര്‍ട്ട് മെന്റുകളിലും ഹോട്ടലുകളിലും ആയിരുന്നു ഇടപാടുകാര്‍ക്കായി നടിമാരെ പാര്‍പ്പിച്ചിരുന്നത്. ഡള്ളാസ്, ന്യൂജഴ്‌സി, വാഷിംഗ്ടണ്‍ എന്നിവിടങ്ങളില്‍ നിന്നും ആവശ്യക്കാരെ പിടിച്ചിരുന്നു. കസ്റ്റമേഴ്‌സ് നടിമാര്‍ താമസിക്കുന്ന ഇടങ്ങളിലേക്ക് വരികയായിരുന്നു പതിവ്.
കണ്ണൂർ ചെറുകുന്നിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഗ്യാസ് ടാങ്കറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചാണ് അപകടം. കാസർകോട് കാലിച്ചാനടുക്കം ശാസ്താം പാറ…
കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനെയും രക്തസാക്ഷിയാക്കി സിപിഎം. പാനൂർ കിഴക്കുവയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എം.…
കേരളത്തിന്റെ മുഖ്യമന്ത്രി കസേര പിടിക്കാൻ ബിജെപി സജ്ജമായി,സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ മുന്നറിയിപ്പു നല്കി ശോഭാ സുരേന്ദ്രൻ. കേരളത്തിലെ മുഖ്യമന്ത്രികസേരയ്ക്കായി…
ന്യൂഡൽഹി∙ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. ഏപ്രിൽ 28ന്…
തിരുവനന്തപുരം: ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി…
ആലപ്പുഴ: തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. നന്ദകുമാറിനെ…