കണ്ണൂര്‍. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തുറുപ്പുചീട്ട് ശ്രീരാമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കുമെന്ന് എഴുത്തുകാരന്‍ ടി പദ്മനാഭൻ. എംഎ ബേബിയൊക്കെ സൂക്ഷിച്ചുകൊള്ളട്ടെ ഈ തുറുപ്പുചീട്ട് വെച്ചു കൊണ്ടായിരിക്കും അവരുടെ കളി. തിരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കുമെന്ന് താന്‍ പറയുന്നില്ലെന്നും ടി പദ്മനാഭന്‍ പറഞ്ഞു.
തന്റെ അറിവില്‍ വലിയ ശ്രീരാമ ഭക്തന്‍ ഒരാളേയുണ്ടായിട്ടുള്ളു അദ്ദേഹം കവിയൊന്നുമായിട്ടില്ല. ജീവിതം കൊണ്ട് മഹത്തായ കവിത രചിച്ച മാന്യനായിരുന്നു ഗാന്ധി. എംകെ ഗാന്ധി എന്നെഴുതിയാണ് അദ്ദേഹം ഒപ്പിടുക. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. ആ മനുഷ്യന്‍ ജീവിതത്തില്‍ ഒരു സിനിമയെ കണ്ടിട്ടുള്ളു. അത് വിജയ് ഭട്ടിന്റെ രാമരാജ്യമായിരുന്നുവെന്നും ടി പദ്മനാഭന്‍.
ആ സിനിമ തീരുന്നത് വരെ അദ്ദേഹം കാണാന്‍ കാരണം ശ്രീരാമനായിരുന്നു. അദ്ദേഹം മരിക്കുമ്പോഴും രണ്ട് ശബ്ദമേ ഉച്ചരിച്ചിരുന്നുള്ളി ഹേ റാം. ഇപ്പോള്‍ അയോധ്യയില്‍ ഒരു പ്രാണ പ്രതിഷ്ഠ നടക്കുന്നുണ്ട്. കേരളത്തില്‍ നിന്നും അതില്‍ പങ്കെടുക്കാന്‍ പോയത് പ്രമുഖ ഓട്ടക്കാരി പിടി ഉഷയാണ്. ഉഷ ഏതൊക്കെ ശ്രീരാമനെകുറിച്ചാണ് വായിച്ചിട്ടുള്ളത്.
തനിക്ക് ഒരു കാര്യം നന്നായി അറിയാം ഇന്ന് ഇന്ത്യയില്‍ ഏറ്റവും വലിയ വില്‍പനച്ചരക്ക് ശ്രീരാമനാണ്. ശ്രീരാമന്റെ പേര് ഉച്ചരിച്ചില്ലെങ്കില്‍ പരസ്പരം കാണുമ്പോള്‍ ജയ് ശ്രീറാം എന്ന് അഭിവാദ്യം ചെയ്തിട്ടില്ലെങ്കില്‍ അവരെ കുത്തിക്കൊല്ലുന്ന നാടാണിതെന്നും ടി പത്മനാഭന്‍ പറഞ്ഞു.