ന്യൂഡല്‍ഹി. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ചൊവ്വാഴ്ചയും സുപ്രീംകോടതി പരിഗണിച്ചില്ല. അതേസമയം ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഒക്ടോബര്‍ 30 ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പില്‍ ലിസ്റ്റി ചെയ്‌തേക്കും. വാദം കേട്ട മറ്റു കേസുകളിലെ നടപടികള്‍ നീണ്ടുപോയതിനാലാണ് ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കാതിരുന്നത്.
സുപ്രീംകോടതിയില്‍ പന്ത്രണ്ടാമത്തെ കേസ് ആയിരുന്നു ലാവലിന്‍ ഹര്‍ജികള്‍. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദിപാങ്കര്‍ ദത്ത, ഉജ്വാല്‍ ഭുയാന്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടിയിരുന്നത്. ബെഞ്ചിന് മുമ്പില്‍ ലിസ്റ്റ് ചെയ്തിരുന്ന ആദ്യ കേസില്‍ വാദം കേള്‍ക്കുന്നത് പൂര്‍ത്തിയായത്. തുടര്‍ന്ന് ബെഞ്ചിന് ആറ് കേസുകള്‍ മാത്രമാണ് പരിഗണിക്കാന്‍ സാധിച്ചത്.
അതേസമയം കേസി പരിഗണിച്ചിരുന്ന ജസ്റ്റിസ് സൂര്യകാന്ത് ബുധനാഴ്ച മുചതല്‍ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ സുപ്രീം കോടതി ദസ്സറ അവധിക്ക് ശേഷമായിരിക്കും ഹര്‍ജികളില്‍ വാധം കേള്‍ക്കുക. നിലവില്‍ ഒക്ടോബര്‍ 30നാണ് ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ന്യൂഡൽഹി: ഇന്ത്യയിൽ പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷം വരുന്ന ആദ്യ ഉഭയകക്ഷി സന്ദർശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രധാനമന്ത്രി…
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…