തലശേരി: തലശേരി ഇരട്ടക്കൊലപാതകത്തിൽ പ്രതികൾ ഉപയോഗിച്ച ആയുധവും, സഞ്ചരിച്ച ഓട്ടോ റിക്ഷയും പൊലീസ് കണ്ടെത്തി. ഒന്നാം പ്രതി പാറായി ബാബുവാണ് കൊലപാതകത്തിന് ഉപോഗിച്ച ആയുധം പൊലീസിനു കാണിച്ചു കൊടുത്തത്. കൊല്ലാൻ ഉപയോഗിച്ച കത്തി കേസിലെ അഞ്ചാം പ്രതി സന്ദീപിന്റെ കമ്പോണ്ടർ മുക്കിലെ വീടിന് സമീപത്ത് നിന്നുമാണ് കണ്ടെത്തിയത്. ഇവിടെ നിന്നും പ്രതികൾ സഞ്ചരിച്ച ഓട്ടോയും കണ്ടെത്തി.
തലശേരിയിൽ ലഹരി വിൽപ്പന ചോദ്യം ചെയ്തതിനാണ് സിപിഎം പ്രവർത്തകരായ രണ്ടു പേരേ കഴിഞ്ഞ ദിവസം വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. എല്ലാവരും സ്ഥലത്തെ അറിയപ്പെടുന്ന ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളും പ്രവർത്തകരുമാണ്. തലശേരി സ്വദേശികളായ പാറായി ബാബു, ജാക്ക്സൺ, ഫർഹാൻ, നവീൻ എന്നിവരാണ് പൊലീസിൻറെ പിടിയിലായത്.
കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കേസിലെ പ്രധാന പ്രതി ബാബു പിടിയിലായത്. പ്രതി സഞ്ചരിച്ച കാർ വളഞ്ഞിട്ട് സാഹസികമായാണ് പൊലീസ് ഇയാളെ കീഴ്പെടുത്തിയത്. ബാബുവിനെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ട് പേരെക്കൂടി പിടികൂടി. എല്ലാവരെയും പൊലീസ് കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡി അപേക്ഷ നൽകും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…