Home Premium അമ്മയേ രക്ഷിക്കാൻ കുരച്ച പോമറേനിയൻ പാറ കല്ലിൽ അടിച്ച് കൊന്നു

അമ്മയേ രക്ഷിക്കാൻ കുരച്ച പോമറേനിയൻ പാറ കല്ലിൽ അടിച്ച് കൊന്നു

അമ്മയേയും സഹോദരിയേയും മർദ്ദിക്കുന്നത് കണ്ട് കുരച്ച നായയേ പാറ കല്ലിൽ അടിച്ച് കൊന്ന ഇടുക്കി സന്യാസിയോട സ്വദേശിയായ കള പുരമറ്റത്തിൽ രാജേഷിനെതിരെ കമ്പം മെട്ട് പോലിസ് കേസെടുത്തു

വയോധികയായ അമ്മയേ നിരന്തിരം മകൻ രാജേഷ് മർദ്ദിച്ചിരുന്നു. അമ്മയുടെയും പിതാവിന്റെയും പേരിലുള്ള വസ്തുക്കൾ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിച്ചു. അമ്മയുടെ വാർദ്ധക്യ പെൻഷൻ അതും ഭീഷണിപ്പെടുത്തി രാജേഷ് ആണ്‌ കൊണ്ടുപോകുന്നത്. രാജേഷിന്റെ വിധവയായ സഹോദരിക്ക് നേരേയും പല തവണ വധ ശ്രമങ്ങൾ നടത്തി. വീട് പെട്രോൾ ഒഴിച്ച് കത്തിന്നാനും കുട്ടികളേ കൊല്ലാനും വരെ രാജേഷ് പദ്ധതിയിട്ടിരുന്നു എന്നും അമ്മ പറയുന്നു.

പല പരാതികൾ പോലീസിൽ കൊടുത്തു. ഇതിൽ ഒരു പരാതിയിൽ എങ്കിലും നീതി നടപ്പാക്കിയിരുന്നു എങ്കിൽ ഈ ദുരന്തം ഉണ്ടാകില്ലായിരുന്നു. ഈ അമ്മയും മകളും എന്നും രാജേഷിന്റെ തല്ല് കൊണ്ടാണ്‌ കഴിയുന്നത്.കഴിഞ്ഞ ദിവസം സഹോദരി രജനിയുടെ വീട്ടിൽ എത്തിയ രാജേഷ് സഹോദരിയുടെ മരുമകളുമായി വാക്കുതർക്കം ഉണ്ടാക്കി. തുടർന്ന് ഇവരേയും പ്രായമായ സ്ത്രീയേയും മർദ്ധിച്ചു. വിട്ടുകാരെ മർദ്ധിയ്ക്കുന്നത് കണ്ടതോടെ , പൂട്ടിയിട്ടിരുന്ന നായ കുരയ്ക്കുകയായിരുന്നു. ഇതോടെ പ്രകോപിതനായ രാജേഷ് തുടലിൽ നിന്ന് പട്ടിയെ അഴിച്ച ശേഷം സമീപത്തെ പാറയിൽ അടിച്ചു കൊലപെടുത്തി. പോമറേനിയൻ ഇനത്തിൽ പെട്ട വളർത്തു നായയാണ് ചത്തത്.